കൊച്ചി: ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ബഹ്റൈനിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കി. 122 യാത്രക്കാരെ കയറ്റിയ വിമാനം ടേക്ക് ഓഫിന് ഒരുങ്ങി നിൽക്കുന്നതിനിടെയാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതും പിന്നാലെ വിമാനത്താവളത്തിന് നേരെ ആക്രമണം ആരംഭിച്ചതും.
ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. യുഎസ് ബേസ് ലക്ഷ്യമിട്ടും മറ്റു ബഹ്റൈൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി.


