ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിന്റെ ഉപേക്ഷിക്കപ്പെട്ട മുകൾഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി സൂചന. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം . കൂട്ടിയിടി നടന്നതായി നാളെയോടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ. എന്നാണ് ശാസ്ത്രജ്ഞനമാർ പറയുന്നത്.
സ്പേസ് എക്സ് കമ്പനി വികസിപ്പിച്ചെടുത്ത പുനരുപയോഗിക്കാവുന്ന റോക്കറ്റായ ഫാൽക്കൺ 9-ൻ്റെ ഏകദേശം 4,500 കിലോഗ്രാം ഭാരമുള്ള മുകൾഭാഗമാണ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. ബ്ലൂ ഗോസ്റ്റ് ദൗത്യത്തിൻ്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റിൻ്റെ ഈ അവശിഷ്ട ഭാഗങ്ങങ്ങൾ ഒന്നരവർഷത്തോളമായി ബഹിരാകശത്ത് അലക്ഷ്യമായി ഒഴുകി നടക്കുകയായിരുന്നു.
സൗരോർജ്ജ പ്രവർത്തനവും ചന്ദ്രന്റെ ഗുരുത്വാകർഷണ വലിവും റോക്കറ്റ് അവശിഷ്ടത്തിൻ്റെ പാതയെ ക്രമേണ മാറ്റിമറിച്ചു. 19 ദിവസം പലദിശയിൽ അലഞ്ഞു നടന്ന ശേഷമാണ് അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചു നിന്നു. വരും മണിക്കൂറുകളിൽ ചന്ദ്രനിലെ ഐൻസ്റ്റീൻ ഗർത്തങ്ങൾക്ക് മേലെ സഞ്ചരിക്കുന്ന ഓർബിറ്റുകൾ ഇടിച്ച മേഖലയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടേക്കും എന്നാണ് കരുതുന്നത്.


