EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
Uncategorized

ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി

Web Desk
Last updated: April 23, 2026 1:56 PM
Web Desk
Published: April 23, 2026
Share

റിയാദ്: ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത നാല് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദ്ദി അറേബ്യൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്ത്രീയെ ബലാത്സം​ഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യെമൻ സ്വദേശിയുടേയും മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് എതോപ്യൻ പൗരൻമാരുടേയും ശിക്ഷയാണ് ചൊവ്വാഴ്ച മക്ക,അസീൽ പ്രവിശ്യകളിലായി നടപ്പിലാക്കിയത്.

സൗദി അറേബ്യയിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യമൻ സ്വദേശിയുടെയും, മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് എത്യോപ്യൻ പൗരന്മാരുടെയും ശിക്ഷയാണ് ചൊവ്വാഴ്ച മക്ക, അസീർ പ്രവിശ്യകളിലായി നടപ്പിലാക്കിയത്.

മക്ക പ്രവിശ്യയിൽ യമൻ സ്വദേശിയായ മാജിദ് അബ്ദോ അഹമ്മദ് എന്നയാളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വീടുകളിൽ അതിക്രമിച്ചു കയറുക, സ്ത്രീയെ ബലാത്സംഗം ചെയ്യുക, മാരകായുധങ്ങൾ ഉപയോഗിച്ച് വധഭീഷണി മുഴക്കി മോഷണം നടത്തുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. കൂടാതെ, സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അവരെ ബ്ലാക്ക് മെയിൽ ചെയ്യാനും അവിഹിത ബന്ധങ്ങൾക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. സമൂഹത്തിന്റെ സമാധാനത്തിന് ഭീഷണിയായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിച്ച് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.

അസീർ പ്രവിശ്യയിൽ വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് എത്യോപ്യൻ സ്വദേശികളുടെ വധശിക്ഷയും ഇന്ന് നടപ്പിലാക്കി. കിലാനി അഖ്‌സ് മൗലായ് ഫർസീർ, ഫിലിമോൻ ഹഖൂസ് ഖബ്റ മസ്കൽ, കരം ഖബ്റ മറിയം ഖർസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. അതിർത്തി വഴി നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ ഇവർക്ക് വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.

TAGGED:Drug Smugglingraperape caseSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
  • അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ
  • ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും

You Might Also Like

News

ഭിന്നത തീർത്ത് അയൽക്കാർ; ഖത്തറും ബഹറിനും തമ്മിൽ നയതന്ത്രബന്ധം പുനസ്ഥാപിക്കും

April 14, 2023
News

സൗദ്ദി ബസപകടത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരെ ഇന്ന് മദീനയിൽ ഖബറടക്കും

November 22, 2025
NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024
Uncategorized

ഒഡീഷ ട്രെയിൻ അപകടം; മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി

June 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?