2029 ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നും ഇതിനായി സഭയിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നെടുംതൂണ്ണാണ് സ്ത്രീകൾ. എല്ലാ മേഖലയിലും സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി മുതൽ ധനമന്ത്രി വരെ വിവിധ പദവകളിൽ സ്ത്രീകളുണ്ട്. സ്ത്രീശാക്തീകരണത്തിൻ്റെ ഉദാഹരണങ്ങളാണ് പഞ്ചായത്ത് രാജെന്നും ജൽജീവൻ മിഷൻ്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 26 ആഴ്ച വരെയാണ് ഇന്ത്യയിൽ നിലവിൽ മെറ്റേണിറ്റി ലീവ് നൽകുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇത് നൽകുന്നില്ലെന്നും മോദി പറഞ്ഞു. ദില്ലിയിൽ നടന്ന നാരീശക്തിവന്ദൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വനിതാ സംവരണ ബിൽ ഫോർമുല
വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത് . 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ നടക്കും.
വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ നടക്കും.
അതേസമയം വനിതസംവരണം നടപ്പാക്കുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയം എങ്ങനെയാകും എന്നതിൽ ആശങ്കയുണ്ടെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. 2011-ലെ സെൻസസിന് പകരം 2027-ലെ ഏറ്റവും പുതിയ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി വേണം സംവരണബിൽ നടപ്പാക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.




