ടെഹ്റാൻ: ഇറാനിലേക്കുള്ള കപ്പലുകൾ ഉപരോധിക്കുന്ന അമേരിക്കൻ നടപടിക്ക് പിന്നാലെ ഇന്നലെ തുറന്ന സൂയസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ.
ഇറാന്റെ തുറമുഖങ്ങളിലേക്കും പുറത്തേക്കും പോകുന്ന കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നതിലൂടെ വാഷിംഗ്ടൺ വാഗ്ദാനം ലംഘിച്ചുവെന്ന് ഇറാന്റെ സൈനിക കമാൻഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകൾക്കും അമേരിക്ക സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സ്ഥിതി കർശനമായി നിയന്ത്രിക്കപ്പെടും,”ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ലെബനനിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ യുദ്ധം നിർത്തിവച്ചതായി ഇറാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു എന്നാൽ ശനിയാഴ്ച രാവിലെയോടെ സൈന്യത്തിന്റെ കേന്ദ്ര കമാൻഡിനെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി, “ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തുവെന്നും, കടലിടുക്ക് നിലവിൽ സായുധസേനയുടെ നിയന്ത്രണത്തിലാണെന്നും അറിയിക്കുകയായിരുന്നു.




