കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ തിരക്കേറിയ പാളയത്ത് വൻഅഗ്നിബാധ. പ്രശസ്തമായ ജയലക്ഷ്മി സിൽക്സ് ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഏതാണ്ട് ഒന്നരമണിക്കൂറായി അഗ്നിബാധ തുടരുകയാണ്. ഷോറൂമിന് പിന്നാലെ ഗോഡൌണിലേക്ക് അഗിബാധയുണ്ടായത് ആണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തി. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തേക്ക് മാറ്റിയിരുന്നു.. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഗ്ലാസ്സ് വാളുകൾ കാരണം വേണ്ട രീതിയിൽ വെള്ളം അകത്തേക്ക് അടിക്കാൻ സാധിക്കുന്നില്ല. ഇടയ്ക്ക് ചൂട് കൂടി ഗ്ലാസ്സുകൾ പൊട്ടിത്തെറിക്കുന്നത് അഗ്നിരക്ഷാസേനയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. 2023 ഏപ്രിലിലും ഇവിടെ അഗ്നിബാധയുണ്ടായിട്ടിട്ടുണ്ട്.
തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കനത്ത പുക കാരണം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് സ്ത്രീകളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.




