തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ആക്ഷേപഹാസ്യ ചിത്രം ടി.എൻ (തങ്കനക്ഷത്രം) 2026 ഗൾഫിലും പ്രദർശനത്തിന് എത്തി. സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. തമിഴക വെട്രി കഴകം നേതാവ് വിജയ്യയെ ആക്ഷേപിക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ചിത്രത്തിൻ്റെ റിലീസ് തടയാൻ കോടതി തയ്യാറായില്ല.
View this post on Instagram
ജീവ നായകനായി മലയാളിയായ സംവിധായകൻ നിതീഷ് സഹദേവൻ ഒരുക്കിയ തമിഴ് ചിത്രം ടിടിടി (തലൈവർ തമ്പി തലമയിൽ) നിർമ്മിച്ച കണ്ണൻ രവിയാണ് ടി.എൻ 2026 സിനിമയും നിർമ്മിച്ചിരിക്കുന്നത്. നാട്ടി നടരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉമാപതി രാമയ്യ ആണ്. തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ, ഇളവരശ്, മേശഹ റാവു, ചന്ദിനി തമിഴരെശൻ, യാഷിക ആനന്ദ്, റെഡിൻ കിംഗ്സ്ലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംഗീത സംവിധാനം- ദർബൂക ശിവ, ഛായാഗ്രഹണം: പി.ജി. മുത്തയ്യ. എഡിറ്റിങ്: അരുൾ ആർ. തങ്കം.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനല്ല സിനിമയെടുത്തതെന്നും തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചിത്രത്തിന്റെ നിർമാതാക്കളും ദുബായിലെ വ്യവസായിയുമായ കണ്ണൻ രവിയും സഹനിർമ്മാതാവായ മകൻ ദീപക് രവിയും പറഞ്ഞു.
സിനിമയുടെ കഥ ഒരു വർഷം മുൻപേ പൂർത്തിയാക്കിയതാണ്. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായുള്ള സാമ്യം തികച്ചും യാദൃഛികം മാത്രമാണ്. സിനിമയെ സിനിമയായി മാത്രം കാണണം. കാലത്തിന് അനുയോജ്യമായ സിനിമയായതുകൊണ്ട് പ്രേക്ഷകർ മികച്ച രീതിയിൽ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് കണ്ണൻ രവി പറഞ്ഞു.
View this post on Instagram




