EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തി, ബ്ലെഡ് മണിയിൽ ചർച്ച ഉടൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തി, ബ്ലെഡ് മണിയിൽ ചർച്ച ഉടൻ
News

നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തി, ബ്ലെഡ് മണിയിൽ ചർച്ച ഉടൻ

Web Desk
Last updated: April 21, 2024 4:31 PM
Web Desk
Published: April 21, 2024
Share

ദില്ലി: ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മാതാവ് യമനിലെത്തി. ഇന്നലെ രാത്രിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ അം​ഗവും യെമനിൽ വ്യവസായിയുമായ സാമുവൽ ജെറോമും യെമനിലെത്തിയത്.

കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ കണ്ട് ബ്ലെഡ് മണി സംബന്ധിച്ച ച‍ർച്ചകൾ നടത്താനാണ് ഇവരുടെ ശ്രമം. ജയിലിലെത്തി നിമിഷ പ്രിയയേയും അമ്മ നേരിൽ കാണുമെന്ന് അഭിഭാഷകൻ കെ.ആ‍ർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തിയതോടെ അനിശ്ചിതാവസ്ഥയിലായ മോചന ശ്രമങ്ങൾക്ക് പുതിയ വേ​ഗം കിട്ടുമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷ പ്രിയ ഫോറം പ്രവർത്തകർ.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് തൻ്റെ പ്രതീക്ഷയാണ് ഇന്നലെ യെമനിലേക്ക് പോകും മുൻപ് പ്രേമകുമാരി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഏഴ് വ‍ർഷം മുൻപാണ് പ്രേമകുമാരി അവസാനമായി മകളെ കണ്ടത്. ഇന്നലെ പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അ‌‌‌ഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞിരുന്നു.

ജിബൂട്ടിയിലെ ഇന്ത്യൻ എംബസി പ്രേമകുമാരിയേയും സാമുവൽ ജെറോമിനേയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആഭ്യന്തരകലാപം രൂക്ഷമായ യെമനിൽ സ‍ർക്കാരും വിമതരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലിലാണ് നിമിഷപ്രിയയുള്ളത്. അതിനാൽ തന്നെ നയതന്ത്ര തലത്തിൽ നിമിഷപ്രിയയുടെ മോചനത്തിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കേന്ദ്രസർക്കാർ.

ഇന്നലെ രാത്രി യെമനിലെത്തിയ പ്രേമകുമാരി റോഡ് മാർ​ഗ്​ഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ കണ്ട ശേഷം ​ഗോത്ര നേതാക്കളുമായി ഇവ‍ർ ചർച്ച നടത്തും. ​ഗോത്ര നേതാക്കളുടെ മധ്യസ്ഥതയിലാവും കൊല്ലപ്പെട്ട യെമനീസ് പൗരൻ്റെ കുടുംബത്തെ കാണുക. ഈ ചർച്ചയിൽ ബ്ലെഡ് മണി സ്വീകരിക്കുന്നതിലേക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGGED:centerPremakumariSave nimisha priyaYemen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

പ്രഭാത സവാരിക്കിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞടുത്തു; രക്ഷപ്പെട്ടത് ഫുട്പാത്തിലേക്ക് ചാടിയിറങ്ങി; വന്‍ സുരക്ഷാ വീഴ്ച

June 15, 2023
News

ഉച്ചയൂണിന് ക്ഷണിച്ച് മോദി, അമ്പരപ്പുമാറാതെ എംപിമാര്‍

February 10, 2024
News

ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് ചാനലില്‍ സംസാരിച്ചു; ജീവനക്കാരിയെ താത്കാലിക ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി

August 22, 2023
News

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?