തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനത്തിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ വാഹനങ്ങൾക്ക് അനുവദിക്കാവുന്ന മോഡിഫിക്കേഷൻ സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി മോട്ടോർ വാഹനവകുപ്പ്. ഉടമകൾക്ക് മുൻകൂർ അനുമതിയില്ലാതെ സ്വന്തം നിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ആർ.സി ബുക്കിൽ രേഖപ്പെടുത്തേണ്ട മോഡിഫിക്കേഷനുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വാഹനപരിഷ്കാരങ്ങൾക്കാണ് എവിഡി ശുപാർശ നൽകിയത്. അതേസമയം നിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്നവ തന്നെയാണ് എംവിഡിയുടെ ശുപാർശയിലുള്ളത് എന്ന പരാതി സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
അനുവദിക്കാവുന്ന മാറ്റങ്ങൾ
* സീറ്റ് കവർ
* ഫ്ലോർ മാറ്റ്
* സ്റ്റിയറിംഗ് വീൽ കവർ
* ക്രോം ഗാർണിഷ്
* ഡോർ വൈസറുകൾ
* മഡ് ഫ്ലാപ്പുകൾ
* ബോഡി സ്റ്റിക്കറുകൾ
* ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
* ഡാഷ് കാമറ
* റിവേഴ്സ് കാമറ
* പാർക്കിംഗ് സെൻസർ
* ജിപിഎസ് ട്രാക്കർ
* ആൻഡ്രോയിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റം
* അഡീഷണൽ സ്പീക്കറുകൾ
* ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
* ടോ ഹുക്കുകൾ
* റൂഫ് കാരിയറുകൾ
* 50 ശതമാനം സുതാര്യമായ സൺ ഫിലിം
ആർ.സിയിൽ മാറ്റം വരുത്തേണ്ട മാറ്റങ്ങൾ
* വാഹനത്തിന്റെ നിറം മാറ്റൽ
* എൻജിൻ മാറ്റൽ
* എൽപിജി/സിഎൻജി കിറ്റ് വെക്കൽ
* ഇലക്ട്രിക്കാക്കി മാറ്റൽ
* ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ
* ഷാസി ഫ്രെയിം മാറ്റൽ


