ടെഹ്റാൻ: സമാധാനകരാർ യഥാർത്ഥ്യമായതിന് പിന്നാലെ ഹോർമുസിൽ ചരക്കുനീക്കം പതിയെ സജീവമാകുന്നു. യുഎസ് സൈനിക ഉപരോധം പിൻവലിച്ചതിന് പിന്നാലെ കപ്പലുകൾ ഹോർമുസ് കടന്ന് ഒമാൻ കടലിലേക്ക് എത്തി തുടങ്ങി. ഇന്ത്യയിലേക്കുള്ള 35 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. ഇവയിൽ ഉൾപ്പെട്ട ദിഷ എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് കപ്പൽ എത്തുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടക്കം അവശ്യവസ്തുക്കളുമായി ബാക്കി 35 കപ്പലുകൾ കൂടി ഇനിയുള്ള ആഴ്ചകളിൽ ഇന്ത്യൻ തീരത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകൾ എത്തുന്ന മുറയ്ക്ക് ഇന്ത്യയുടെ ഊർജ്ജ് പ്രതിസന്ധിക്കും പരിഹാരമായേക്കും.
മാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഹോർമൂസ് കടന്ന് ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊർജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്.


