EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സർക്കാർ
News

ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സർക്കാർ

Web desk
Last updated: February 20, 2023 7:37 AM
Web desk
Published: February 20, 2023
Share

കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോയ കർഷക സംഘം കൊച്ചിയിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘമാണ് ഇസ്രായേലിലേക്ക് പോയിരുന്നത്. ഈ മാസം 12ന്സം സ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലിക്കുന്നതിനായാണ് കർഷകരുടെ സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. എന്നാൽ സംഘത്തിൽ നിന്നും കാണാതായ കണ്ണൂർ ഇരിട്ടി ഉളിക്കൽ പേരട്ട കെപി മുക്ക് കോച്ചേരിൽ ബിജു കുര്യനെ(48) ഇനിയും കണ്ടെത്താനായിട്ടില്ല.

17ആം തിയതി ഇസ്രായേലിലെ ഹെർ‍സ് ലിയ‍യിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി സംഘത്തിനൊപ്പം പുറത്തിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഭക്ഷണം ക്രമീക‍രിച്ചിരുന്നത് മറ്റൊരു ഹോട്ടലിലായിരുന്നു. ഇവിടേയ്ക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികി‍ലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്നാണ് ഇയാളെ കാണാതായത്. അതേസമയം പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചിരുന്നതിനാൽ ബിജു മനഃപൂർവം മുങ്ങിയെന്നായിരുന്നു സംശയം. പിന്നീട് കൃഷി മന്ത്രി പി. പ്രസാദ് ഇക്കാര്യം ശരിവച്ചു.

സംഭവത്തിന് ശേഷം സിസിടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ബിജുവിനെ കണ്ടെത്താനായില്ല. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇസ്രായേൽ ഇന്റലിജൻസ് ബിജുവിന്റെ വിരലടയാളം വച്ച് തെരച്ചിൽ തുടരുകയാണ്. മേയ് എട്ട് വരെയാണ് വീസയ്ക്കുള്ള കാലാവധി. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു ഭാര്യയ്ക്കു വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരൻ ബെന്നി അറിയിച്ചു. പിന്നീട് കാണാതായതിന് ശേഷം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ബെന്നി കൂട്ടിച്ചേർത്തു. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയുമുള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ നൽകിയതിന് ശേഷമാണ് ബിജുവിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.

TAGGED:FarmersIsrayelkerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഒമാൻ എയർ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം കരിപ്പൂരിൽ തിരിച്ചിറക്കി

July 25, 2023
News

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ഹർജി: ഇതാണോ കോടതിയുടെ ജോലിയെന്ന് സുപ്രീം കോടതി

October 10, 2022
News

ജോലിക്ക് ഭൂമി കോഴക്കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

October 4, 2023
News

വായ്പയെടുത്തത് 80,000; രേഖയില്‍ 25 ലക്ഷം കാണിച്ച് സഹകരണ ബാങ്കിന്റെ വായ്പാ തട്ടിപ്പ്; പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?