EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാനെ ആക്രമിച്ച് ഇസ്രയേൽ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാനെ ആക്രമിച്ച് ഇസ്രയേൽ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ
News

ഇറാനെ ആക്രമിച്ച് ഇസ്രയേൽ, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

Web Desk
Last updated: February 28, 2026 1:09 PM
Web Desk
Published: February 28, 2026
Share

ടെഹ്റാൻ: ആഴ്ചകൾ നീണ്ട ഭീഷണികൾക്കും പോർവിളികൾക്കും ചർച്ചകൾക്കും ഒടുവിൽ ഇറാനെ അപ്രതീക്ഷിതമായി ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ പത്തോളം സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.

ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേലിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും അധികൃതർ അറിയിച്ചു.

അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. 86 വയസ്സുള്ള അദ്ദേഹം ടെഹ്‌റാനിലില്ലെന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റിയെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പ്രസിഡന്റ് കൊട്ടാരവും ദേശീയ സുരക്ഷാ കൗൺസിലും സ്ഥിതി ചെയ്യുന്ന അതേ മേഖലയായ ജില്ലയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ടെഹ്‌റാൻ നിവാസികളും റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് ആക്രമണം ഇറാനിൽ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. “ഇസ്രായേലിന് മേലുള്ള ഭീഷണികൾ ഇല്ലാതാക്കാൻ ഇസ്രായേൽ  ഇറാനെതിരെ ഒരു മുൻകൂർ ആക്രമണം നടത്തി,” അദ്ദേഹം പറഞ്ഞു.

ടെഹ്‌റാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളെച്ചൊല്ലി ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സംഘർഷം കുറച്ചു മാസങ്ങളായി വർദ്ധിച്ചു വരികയായിരുന്നു. രണ്ട് ദിവസം മുൻപ്, ഇറാനെതിരെ അമേരിക്കൻ സൈനിക നടപടിക്ക് അന്തിമ ആഹ്വാനം നൽകിയിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു,

 

അതേസമയം, വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും ഉൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളം ഗണ്യമായ നാവിക സാന്നിധ്യം അമേരിക്ക ഇതിനോടകം ഒരുക്കിയിട്ടുണ്ട്.  ആണവ പദ്ധതിയിൽ കരാറിലെത്താൻ ട്രംപ് മുമ്പ് പതിനഞ്ച് ദിവസം വരെ ഇറാന് സമയം നൽകിയിരുന്നു, ഒരു കരാറിലും എത്തിയില്ലെങ്കിൽ “ശരിക്കും മോശം അനുഭവം” ഉണ്ടാകുമെന്ന് മുന്നറിയിപ്പും ട്രംപ്  നൽകിയിരുന്നു.

TAGGED:iranisraelWar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

ദുരന്തമേഖലയിൽ ഭക്ഷണവിതരണത്തെ ചൊല്ലി തർക്കം: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം കിട്ടിയില്ല

August 4, 2024
News

ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​യ്ക്ക് 255 വ​നി​ത കേഡ​റ്റു​ക​ൾ കൂ​ടി

January 15, 2023
News

തീർത്ഥാടനത്തിന് പോയ ഏഴ് മലയാളികളെ ഇസ്രായേലിൽ കാണാതായെന്ന് പരാതി: മുങ്ങിയെന്ന് ആരോപണം

July 29, 2023
News

ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലം​ഗ കുടുംബത്തെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തി

July 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?