തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിൻ്റെ മുന്നോട്ടുള്ള നയവും സമീപനവും വ്യക്തമാക്കി കൊണ്ട് ഗവർണർ സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം നടത്തി. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അടക്കം നിർണായക പ്രഖ്യാപനങ്ങളാണ് ഗവർണർ ഇന്ന് നടത്തിയത്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളില്ല. കേന്ദ്രസർക്കാരിൽ നിന്നും അർഹമായ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കും
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും
എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും
എക്സൈസ് വകുപ്പ് നവീകരിക്കും, ധനകാര്യ അച്ചടക്കം ഉറപ്പാക്കും
ഭൂപ്രശ്നം തീർക്കാൻ പ്രത്യേക കമ്മീഷൻ
നാല് വരി പാതകളുടെ എണ്ണം കൂട്ടും
ഐടി വകുപ്പിൻ്റെ പേര് ഫ്യൂച്ചർ ടെക്നോളജി എന്നാക്കി മാറ്റി
സഹകരണ മേഖലയിലെ തട്ടിപ്പ് തടയും
സപ്ലേകോ, മാവേലി, റേഷൻ കടകളുടെ എണ്ണം കൂട്ടും
എ.ഐയ്ക്ക് പ്രധാന്യം നൽകി മീഡിയ സീറ്റി നിർമ്മിക്കും
നെല്ല്, റബ്ബർ, നാളികേര കൃഷിക്ക് അർഹമായ മുൻഗണന
ഉൾനാടൻ മത്സ്യബന്ധനം പ്രൊത്സാഹിപ്പിക്കും
ആരോഗ്യമേഖലയെ ആധുനീകരിക്കും, ചികിത്സാ ചെലവ് കുറയ്ക്കും
ലഹരി മാഫിയയ്ക്ക് എതിരെ അതിശക്തമായ നടപടി
ഗവേഷക വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്
സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിക്കും
തീർത്ഥാടന ടൂറിസം വ്യാപിപ്പിക്കും


