EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍
EntertainmentNews

ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍

Web News
Last updated: December 15, 2023 4:06 PM
Web News
Published: December 15, 2023
Share

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്ന് ഈ അക്കാദമിയുടെ ചെയര്‍മാന്‍ പൊസിഷനില്‍ ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന സംസാരമാണ് രഞ്ജിത്ത് നടത്തിയത്. ഇത്രയും നന്നായി നടക്കുന്ന ഫെസ്റ്റിവലിന് ആകെ ഉള്ള കല്ലുകടി എന്ന് പറയുന്നത് അസ്ഥാനത്ത് വലിയ തോതിലുള്ള അസംബന്ധങ്ങളും വിവരക്കേടും നടത്തുന്നതാണെന്നും അക്കാദമി കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു.

ആര്‍ടിസ്റ്റുകളെ മ്ലേച്ഛമായ രീതിയല്‍ അവഹേളിക്കുകയാണ്. ആര്‍ടിസ്റ്റുകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടാകാം.അതിനെ പുച്ഛ് തള്ളുന്ന സമീപനം, ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി കൗണ്‍സിലിന് ചെയര്‍മാനോട് വിധേയത്വം ഇല്ല. അക്കാദമിയോടും സര്‍ക്കാരിനോടുമാണ് ബഹുമാനം ഉള്ളതെന്നും അദ്ദേഹം പറഞ്ഞത്.

 

ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗങ്ങളുടെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്

ചെയര്‍മാനോട് വിധേയത്വം ഇല്ല. അക്കാദമിയോടും സര്‍ക്കാരിനോടുമാണ് ബഹുമാനം ഉള്ളത്. വളരെ നല്ല രീതിയില്‍ ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് സമാപിക്കുകയാണ്. എല്ലാവരും രാവും ജോലി ചെയ്താണ് നടത്തുന്നത്. ചെയര്‍മാന്റെ ധാരണ, മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ ഇങ്ങനെ നടക്കുന്നത് എന്നാണ്. ഇത്രയും നന്നായി നടക്കുന്ന ഫെസ്റ്റിവലിന് ആകെ ഉള്ള കല്ലുകടി എന്ന് പറയുന്നത് അസ്ഥാനത്ത് വലിയ തോതിലുള്ള അസംബന്ധങ്ങളും വിവരക്കേടും നടത്തുന്നതാണ്. അക്കാദമിയുടെ ചെയര്‍മാനായി കൊണ്ട് തന്നെയാണ് അദ്ദേഹം പറഞ്ഞത്, കമേഷ്യല്‍ സിനിമ, അക്കാദമി സിനിമ, ആളുകാണാത്ത സിനിമ, എന്നൊക്കെ പറഞ്ഞിട്ട് ഇതിന് സമൂഹത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അങ്ങനെ പറയുന്നവര്‍ മണ്ടന്മാര്‍ ആണെന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ അക്കാദമിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സിനിമ ഒരു കല എന്ന നിലയില്‍ അതിനെ വളര്‍ത്തുക, സാമൂഹ്യമായി അതിനെ ബന്ധപ്പെടുത്തുക എന്നതൊക്കെ.

ഈ അക്കാദമിയുടെ ചെയര്‍മാന്‍ പൊസിഷനില്‍ ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന സംസാരമാണ് അദ്ദേഹം നടത്തിയത്. പലരീതിയില്‍ ഈ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദ പൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ഇത് തന്നെയാണ് തുടരുന്നത്. പിന്നെ ആര്‍ടിസ്റ്റുകളെ മ്ലേച്ഛമായ രീതിയല്‍ അവഹേളിക്കുകയാണ്. ആര്‍ടിസ്റ്റുകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടാകാം.അതിനെ പുച്ഛ് തള്ളുന്ന സമീപനം, ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല.

കുക്കു പരമേശ്വരന് പരാതിയില്ല. അവര്‍ മീറ്റിംഗില്‍ പങ്കെടുത്തില്ല എന്ന് പറഞ്ഞു. പക്ഷെ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളത്തരമാണ് രഞ്ജിത്ത് പറഞ്ഞത്. ഉള്ളവര്‍ മീറ്റിംഗ് കൂടി തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം പത്രസമ്മേളനം വിളിക്കുന്നതിന്റെ തൊട്ടു് മുന്നത്തെ റൂമില്‍ ഞങ്ങള്‍ ഉണ്ട്. എന്താണ് പ്രശ്‌നം എന്നൊന്നും ഞങ്ങളോട് ചോദിച്ചിട്ടില്ല. ഇത്തരത്തില്‍ കള്ളങ്ങള്‍ പറയുന്നത് അക്കാദമിക്ക് ഭൂഷണമല്ല. സര്‍ക്കാരിനും അക്കാദമിക്കും അപകീര്‍ത്തിയുണ്ടാക്കുകയാണ് ചെയര്‍മാന്‍.

ഞങ്ങളാരും അക്കാദമിക്കെതിരല്ല. പക്ഷെ ചെയര്‍മാന്‍ കാണിക്കുന്ന വളരെ ബോര്‍ ആയ മാടമ്പിത്തരത്തിനാണ് എതിര് നില്‍ക്കുന്നത്. ഒന്നുകില്‍ അദ്ദേഹം തെറ്റു തിരുത്തണം, അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പറഞ്ഞ കാര്യങ്ങളില്‍ സ്‌ട്രോംഗ് ആയിട്ടാണ് നില്‍ക്കുന്നത്.

 

TAGGED:chalachithra academyDirector Ranjith
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു; നടപടി കെ.ബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിന് പിന്നാലെ

September 5, 2023
News

2023 ജനുവരി 1ന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

December 20, 2022
News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

September 19, 2022
News

ക്ഷേമപെൻഷൻ ചൊവ്വാഴ്ച മുതൽ: വിഷുവിന് മുൻപായി കൊടുത്തു തീർക്കും

April 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?