റിയാദ്: സൗദ്ദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുറഹീമിൻ്റെ ജയിൽമോചനത്തിനുള്ള അവസാന നടപടികൾ പുരോഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിനുള്ള അവസാന നടപടിയായ എക്സിറ്റ് വിസ എപ്പോൾ വേണമെങ്കിലും കിട്ടുമെന്നാണ് സഹായസമിതി പറയുന്നത്.
എക്സിറ്റ് വിസ ലഭിച്ചാൽ പിന്നെ എത്രയും വേഗം അബ്ദു റഹീമിനെ നാട്ടിലേക്ക് കയറ്റിവിടാം എന്ന വിശ്വാസത്തിലാണ് സഹായസമിതി ഭാരവാഹികൾ. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സൗദ്ദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിച്ചാൽ യാത്ര വൈകുമോ എന്ന ആശങ്കയും മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്
ജയിൽ അധികൃതരുമായും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായും റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. അന്തിമ അനുമതികൾ വൈകാതെ ലഭ്യമാക്കി റഹീമിെൻറ നാട്ടിലേക്കുള്ള മടക്കം എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ഇവർ ശ്രമിക്കുന്നത്.


