EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം; ‘ഭാരതം’ എന്നാക്കാനുള്ള നിര്‍ബന്ധം ദുഷ്ടലാക്കോടെ: വി ശിവന്‍കുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം; ‘ഭാരതം’ എന്നാക്കാനുള്ള നിര്‍ബന്ധം ദുഷ്ടലാക്കോടെ: വി ശിവന്‍കുട്ടി
News

പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം; ‘ഭാരതം’ എന്നാക്കാനുള്ള നിര്‍ബന്ധം ദുഷ്ടലാക്കോടെ: വി ശിവന്‍കുട്ടി

Web News
Last updated: October 26, 2023 4:09 PM
Web News
Published: October 26, 2023
Share

ദേശീയതലത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണം തള്ളി കേരളം. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യത്തിന് നിരക്കാത്താ മാറ്റമാണ് നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. കേരളത്തില്‍ പാഠപുസ്തകം തയ്യാറാക്കുന്നത് എസ്.ഇ.ആര്‍.ടിയാണ്. അതിനാല്‍ മാറ്റങ്ങള്‍ കേരളത്തെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ശാസ്ത്ര നിരാസമുള്ളതും യഥാര്‍ത്ഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അത് കേരളം അക്കാദമികമായി സംവാദങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയം ആയതു കൊണ്ടുതന്നെ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനം എടുക്കാനും മുന്നോട്ട് പോകാനുമുള്ള അവകാശമുണ്ട്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ നിലവില്‍ കുറച്ച് പാഠപുസ്തങ്ങള്‍ എന്‍.സി.ഇആര്‍ടിയുടേതാണ്. കേരളത്തില്‍ ഉപയോഗിക്കുന്നത് ആകെ 124 പാഠപുസ്തകങ്ങളാണ്. അതില്‍ 44 എണ്ണം മാത്രമാണ് എന്‍സിആര്‍ടി പ്രസിദ്ധീകരിക്കുന്നവ. 11 ാം ക്ലാസില്‍ ആകെ 59 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ പേരില്‍ ഇപ്പോള്‍ നടത്തിവരുന്ന കാര്യങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. പാഠപുസ്തകങ്ങളെ മുഴുവനും കാവി പുതപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ തലത്തില്‍ കൊവിഡിന്റെ പേര് പറഞ്ഞ് എന്‍സിആര്‍ടിയുടെ നേതൃത്വത്തില്‍ ആറാം ക്ലാസ് മുതല്‍
12ആം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു.

അതില്‍ പ്രധാനമായും ഭരണഘടന മൂല്യങ്ങള്‍ സംബന്ധിച്ച ഭാഗങ്ങള്‍ ഇന്ത്യയുടെ ചരിത്രം, അതില്‍ പ്രധാനമായും മുഗള്‍ രാജവംശം, രാജ്യം നേരിടുന്ന പട്ടിണി, തൊഴിലില്ലായ്മ, വര്‍ഗീയത, രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങള്‍, ഗുജറാത്ത് കലാപം, ഗാന്ധി വധം തുടങ്ങിയവയും ഇത്തരത്തില്‍ ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു. സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കത്തെയാണ് അക്കാദമിക സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തി കേരളം പ്രതിരോധിച്ചത്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണ പദ്ധതികളും പുരോഗമിക്കുകയാണ്.

തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ഇത് മുന്നോട്ട് പോകുന്നത്. 2024 ജൂണില്‍ 1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിയും. 2025 ജൂണില്‍ 2,6,8,10 ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്രചിന്ത വളര്‍ത്തുന്നതുമായ പാഠ്യപദ്ധതി പരിഷ്‌കരണമാണ് കേരളത്തില്‍ നടത്തുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

ഇപ്പോള്‍ സാമൂഹ്യശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് എന്‍സിആര്‍ടി നല്‍കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുകയാണ്. ഭരണഘടനയില്‍ തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതിന് പകരം ഇനി ഭാരതമെന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയവുമാണ്. അത് കേരളത്തിന് അംഗീകരിക്കുവാന്‍ കഴിയുകയുമില്ല. ചരിത്ര വസ്തുതകളെ വക്രീകരിച്ച് അവതരിപ്പാക്കാനുള്ള നീക്കങ്ങളെയും കേരളം തള്ളിക്കളയുകയാണ്. ദേശീയ തലത്തില്‍ മുമ്പ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായപ്പോള്‍ തന്നെ കേരളം അക്കാദമികമായി പ്രതികരിച്ചതാണ്. 11,12 ക്ലാസുകളിലെ ചരിത്രം, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യാളജി തുടങ്ങിയ പാഠപുസ്തകങ്ങള്‍ക്ക് അഡീഷണല്‍ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കിയാണ് കേരളം പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.

TAGGED:NCRTSCRTV Sivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

ഭൂകമ്പ ദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പു പിരിവ് നടത്തുന്നതായി മുന്നറിയിപ്പ്

February 12, 2023
News

കാസർഗോഡ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി: പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

May 30, 2023
Editoreal PlusNews

ചെമ്മരിയാടിനെ ലേലത്തിൽ വാങ്ങിയത് രണ്ട് കോടി രൂപയ്ക്ക് : റെക്കോർഡിട്ട് ഓസ്ട്രേലിയയിലെ യുവാക്കൾ

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?