2023-ൽ യു എ ഇ യിലെ ജീവനക്കാർ വേതന വർധനവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ടൈഗർ റിക്രൂട്ട്‌മെന്റ് പുറത്തിറക്കിയ പഠനത്തിൽ കണ്ടെത്തി. ഒന്നോ രണ്ടോ വർഷം മുൻപാണ് അവസാനമായി ശമ്പളം വർധിപ്പിച്ചതെന്ന് യുഎഇയിലെ ജീവനക്കാർ പറഞ്ഞു. അഞ്ച് വർഷമോ അതിൽ കൂടുതലോ ആയി ശമ്പളം വർധിപ്പിച്ചിട്ടെന്നും 15 ശതമാനം വരുന്ന ജീവനക്കാർ കൂട്ടിച്ചേർത്തു.
യുഎഇയിലെ തൊഴിലാളികൾ അവരുടെ നിലവിലെ തൊഴിലുടമയുമായി ചർച്ച ചെയ്യുന്നതിനേക്കാൾ 2023-ൽ മികച്ച ശമ്പളമുള്ള പുതിയ ജോലി തേടാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. യുഎഇയിലെ 10-38 ശതമാനം ജോലിക്കാരിൽ ഏകദേശം നാല് പേരും അവർ ആഗ്രഹിക്കുന്ന ശമ്പള പരിശോധനയ്ക്കായി ജോലി മാറ്റാൻ തയ്യാറാവുമെന്ന് പഠനം തെളിയിക്കുന്നു.
യുഎഇയിലെ 43 ശതമാനം തൊഴിലാളികളും കഴിഞ്ഞ വർഷം തങ്ങളുടെ മേലധികാരികളുമായി വിഷയം ചർച്ച ചെയ്‌തതിട്ടുണ്ട്. എന്നാൽ 27 ശതമാനം പേർക്ക് മാത്രമാണ് ശമ്പള വർദ്ധനവ് ഉണ്ടായത്. കൂടാതെ 23 ശതമാനം പേർ മാത്രമേ തൊഴിൽ സുരക്ഷയ്‌ക്കായി തങ്ങളുടെ നിലവിലെ ജോലി തുടരാൻ സാധ്യതയുള്ളൂ. 15 ശതമാനം പേർ മാത്രമാണ് തങ്ങളുടെ നിലവിലെ തൊഴിലുടമയുമായി ശമ്പള വർദ്ധനവ് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തി.