സ്‌കൂളിലെ പരീക്ഷാ ഹാൾ നിറയെ പെൺകുട്ടികളെ കണ്ടപ്പോൾ 17കാരൻ ബോധം കെട്ടുവീണു. ബിഹാറിലെ ഷരിഫ്സ് അല്ലാമ ഇക്ബാൽ കോളജിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു അഞ്ഞൂറോളം പെൺകുട്ടികളാണ് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്രയധികം പെൺകുട്ടികളെ പരീക്ഷാ ഹാളിൽ ഒരുമിച്ച് കണ്ടതോടെ വിദ്യാർത്ഥി ആശയക്കുഴപ്പത്തിലായി. അഞ്ഞൂറോളം വരുന്ന പെൺകുട്ടികളുടെ ഒപ്പം ഇരുന്ന് താൻ പരീക്ഷ എഴുതണമെന്ന കാര്യം ഓർത്തപ്പോഴാണ് ഈ 17കാരൻ തലകറങ്ങി വീണത്.
പരീക്ഷാ സീസണായത് കൊണ്ട് തന്നെ ആദ്യ ദിവസം ഗണിതശാസ്ത്ര പരീക്ഷ എഴുതാനായി കോളേജിൽ എത്തിയ വിദ്യാർത്ഥിയായ മനീഷ് ശങ്കർ പ്രസാദാണ് തലകറങ്ങി വീണത്. സുന്ദർഗഡിലെ ബ്രില്യന്റ് കോൺവെന്റ് സ്‌കൂളായിരുന്നു വിദ്യാർത്ഥിയുടെ പരീക്ഷാ കേന്ദ്രം. പരീക്ഷാ സെന്ററിലെത്തിയപ്പോഴാണ് ആൺകുട്ടിയായി താൻ മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമത്തിലായ മനീഷ് ഹാളിൽ തന്നെ തലകറങ്ങി വീഴുകയായിരുന്നു. അതേസമയം സദാർ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ പരീക്ഷാ നടത്തിപ്പിലെ പ്രശ്നമാണ് ഇതെന്നും പരീക്ഷാർത്ഥികളായ മറ്റ് ആൺകുട്ടികൾക്ക് എന്തുകൊണ്ട് ഈ സെന്റർ നൽകിയില്ലെന്നുമാണ് മനീഷിന്റെ കുടുംബം ചോദിക്കുന്നത്. മനീഷിന്റെ ബന്ധുവായ പുഷ്പലത ബീഹാർഷരീഫാണ് ചോദ്യം ഉന്നയിച്ചത്. ഫെബ്രുവരി ഒന്ന് മുതൽക്കാണ് ബീഹാറിൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിച്ചത്. പരീക്ഷയ് ക്കായി സംസ്ഥാനത്ത് 1464 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുമുണ്ട്.