EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ
News

പ്ലാച്ചിമട: നഷ്ടപരിഹാരം ശുപാർശ ചെയ്തിട്ട് 20 വർഷം; സത്യാഗ്രഹത്തിനൊരുങ്ങി നാട്ടുകാർ

Web desk
Last updated: August 17, 2022 6:09 AM
Web desk
Published: August 17, 2022
Share

ലോകം ഏറ്റെടുത്ത പ്ലാച്ചിമട സമരത്തിന് 20 വർഷം പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇന്നും ജലരേഖയായി അവശേഷിക്കുന്നു. അനിശ്ചിതകാല സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രദേശവാസികൾ. കോള കമ്പനി വരുത്തി വച്ച നാശ നഷ്ടങ്ങൾക്ക് 216.26 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്യുന്ന പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണൽ ബില്ല് അട്ടിമറിച്ചത് കേന്ദ്ര സർക്കാരാണ്. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് യാഥാർഥ്യം.

പെരുമാട്ടി പഞ്ചായത്തിലെ 8 ആം വാർഡിലെ പ്ലാച്ചിമടയിൽ പ്രദേശവാസികൾക്ക് തൊഴിൽ വാഗ്ദാനവുമായാണ് കോള കമ്പനി പ്ലാച്ചിമടയിലേക്കെത്തുന്നത്. ഒന്ന് രണ്ട് വർഷം കുഴപ്പമില്ലാതെ പോയെങ്കിലും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളായ കിണറുകൾ വരണ്ടുതുടങ്ങിയതോടെ സമരങ്ങൾക്ക് തുടക്കമായി. കുടിവെള്ളം ചോർത്തുന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. ഭൂജല അതോറിറ്റിയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ആവശ്യം പങ്കുവച്ചിരുന്നു.

പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്പനിയോട് സംസാരിച്ചപ്പോൾ മോശം പെരുമാറ്റമാണ് ഉണ്ടായത്. അവിടെ നിന്ന് തുടങ്ങിയതാണ് പ്ലാചിമടക്കാരുടെ സമരം.2005 ൽ കമ്പനിപൂട്ടിയെങ്കിലും പ്രദേശത്തെ നഷ്ടങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകി അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ജയകുമാർ 216.26 കോടിയുടെ നഷ്ടപരിഹാരം വിധിച്ചെങ്കിലും, ഇത്രയും വർഷമായി അതിൽ മറ്റ് നടപടികളൊന്നും കൈകൊണ്ടിട്ടില്ല. സമരത്തിന് ചുക്കാൻ പിടിച്ച മയിലമ്മയും ഓർമയായിട്ട് വർഷങ്ങൾ ആയി. ഇന്നും നൽകിയ വാഗ്ദാനം നടപ്പിലാക്കപ്പെടും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ദാസ്യപ്പണി ചെയ്യരുതെന്ന് കൂടംകുളം സമര നേതാവ് എസ്.പി ഉദയകുമാർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സമരസമിതി ചെയർമാൻ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സംഘടനകളുടെ നേതാക്കന്മാരും പങ്കെടുത്തിരുന്നു.

TAGGED:plachimada strike
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; കൈക്കുഞ്ഞ് ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടു

January 17, 2023
News

മുഖത്ത് മുളകുപൊടി തേച്ച് വായില്‍ തുണി തിരുകി, അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് 15 കാരന്‍

August 28, 2023
News

യുണീഖ് ഖത്തര്‍ ലോകകപ്പ് സംഗീത വിഡിയോ റിലീസായി

October 25, 2022
News

കളർകോട് വാഹനാപകടം:കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർത്തു;KSRTC ഡ്രൈവറെ ഒഴിവാക്കി

December 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?