EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ ശുചിമുറി ഉണ്ടാക്കാന്‍ ശ്രമം, പിടിക്കപ്പെടില്ല എന്ന് വിശ്വാസം; തുവ്വൂര്‍ കൊലപാതകത്തെക്കുറിച്ച് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ ശുചിമുറി ഉണ്ടാക്കാന്‍ ശ്രമം, പിടിക്കപ്പെടില്ല എന്ന് വിശ്വാസം; തുവ്വൂര്‍ കൊലപാതകത്തെക്കുറിച്ച് പൊലീസ്
News

ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ ശുചിമുറി ഉണ്ടാക്കാന്‍ ശ്രമം, പിടിക്കപ്പെടില്ല എന്ന് വിശ്വാസം; തുവ്വൂര്‍ കൊലപാതകത്തെക്കുറിച്ച് പൊലീസ്

Web News
Last updated: August 22, 2023 7:05 AM
Web News
Published: August 22, 2023
Share

തുവ്വൂരില്‍ സുജിത എന്ന യുവതിയെ കൊലപ്പെടുത്തി സംഭവത്തില്‍ പ്രതികള്‍ക്ക് പിടിക്കപ്പെടില്ല എന്ന വിശ്വാസമുണ്ടായിരുന്നതായി മലപ്പുറം എസ്.പി സുജിത് ദാസ് മാധ്യമങ്ങളോട്. മൃതദേഹത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ കുഴിച്ചിട്ട സ്ഥലത്ത് ശുചിമുറി നിര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എസ്. പി പറഞ്ഞു.

വിഷ്ണുവും സഹോദരന്മാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും ഇവര്‍ കസ്റ്റഡിയില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി ചെയ്തിരിക്കുന്ന കൊലപാതകം തന്നെയാണ് ഇത്. കൊലപാതകത്തിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.കൊലപാതകം ഓഗസ്റ്റ് 11-ാം തീയതി തന്നെ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സ്ത്രീ ജോലിക്ക് പോയിരുന്നു. അവിടെ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. പക്ഷെ ഈ വീട്ടില്‍ എത്തിച്ചേര്‍ന്നചതെങ്ങനെ എന്ന് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്.

എസ്.പിയുടെ വാക്കുകള്‍

ഇവര്‍ പരിചയമുള്ള ആളുകളാണ്. കൊലപാതകത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ചൊക്കെ നമ്മള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്ന ആളുകളുടെയൊക്കെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ എവിടെയെങ്കിലും മിസ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് വിഷ്ണുവിലേക്ക് എത്തിച്ചത്. ഇയാളുടെ കോണ്‍ടാക്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ടെന്ന് മനസിലായത്. രണ്ട് ദിവസമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതിന്റെ സംശയം വളരെ കൂടുതല്‍ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. അതില്‍ നിന്ന് മനസിലായത്, പ്രതിയും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും സഹോദരന്മാരുടെ സുഹൃത്തായ ഒരു സഹദും ഇവരുടെ അച്ഛനും ഉള്‍പ്പെടെയുള്ളവര്‍ക്കും കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നു. വിഷ്ണവും സഹോദരന്മാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കൊലപാതകം 11 ാം തീയതി തന്നെ നടന്നിട്ടുള്ളതാണ്.

ഉച്ചയ്ക്ക് വിഷ്ണു സ്വര്‍ണം പണയം വെച്ച് പണം ശേഖരിക്കുകയും അത് ഈ നാല് പേരും ചേര്‍ന്ന് തുല്യമായി വീതിച്ചെടുക്കുകയുമായിരുന്നു. രാത്രി വീടിന്റെ സമീപം വേസ്റ്റ് ഇടാന്‍ എടുത്ത കുഴിയില്‍ മൃതദേഹം ഇട്ട് മണ്ണിട്ട് നികത്തുകയായിരുന്നു. മൃതദേഹത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ വേണ്ടി അവിടെ ബാത്ത് റൂം നിര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ ഹോളോബ്രിക്‌സും മെറ്റല്‍സും എം സാന്‍ഡും മറ്റും കൊണ്ട് ഇട്ടിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ചെയ്തിരിക്കുന്ന കൊലപാതകം തന്നെയാണ്.

സ്ത്രീ ജോലിക്ക് പോയിരുന്നു. അവിടെ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. പക്ഷെ ഈ വീട്ടില്‍ എത്തിച്ചേര്‍ന്നചതെങ്ങനെ എന്ന് കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്.

പ്രാഥമിക മൊഴി അനുസരിച്ച്, നാല് പ്രതികളും പറഞ്ഞിരിക്കുന്നത്, ഇവിടെ പ്രതികള്‍ ഇവരെ കാത്തിരിക്കുകയായിരുന്നു. വീട്ടിനകത്ത് വെച്ച് ഇവരെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും അവര്‍ ബോധം കെട്ട് താഴെ വീഴുകയും ചെയ്തു. അവര്‍ അതിന് ശേഷം കയര്‍ ഉപയോഗിച്ച് ജനലിലൂടെ ഇവരെ കഴുത്തിന് കെട്ടി വലിച്ചു. അങ്ങനെയാണ് കൊലപാതകം ചെയ്തിരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. അതിന് ശേഷം മൃതശരീരം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെക്കുയായിരുന്നു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത് പണയം വെച്ച ശേഷം രാത്രി വീടിന് പിറകില്‍ കൊണ്ടു പോയി കുഴിച്ചിട്ടത്.

കൊലപ്പെടുത്തിയതും മറുവെചയ്തതുമുള്‍പ്പെടെ വിഷ്ണുവിന്റെ അച്ഛന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. വിഷ്ണുവിന്റെ ഒരു സഹോദരന്റെ പേരില്‍ പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഒരു പോക്‌സോ കേസ് ഉണ്ട്.

പിടിക്കപ്പെടില്ല എന്ന വിശ്വാസം പ്രതിക്ക് ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ഒക്കെ ആലോചിച്ചിരുന്നു.

 

 

TAGGED:policeSujith dasThuvvur missing caseThuvvur Murder Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsUncategorized

അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ

July 25, 2024
News

ചന്ദ്രൻ ചുവന്ന് തുടുക്കും! അപൂർവ പ്രതിഭാസം തിങ്കളാഴ്ച

November 5, 2022
News

ഹോട്ടലില്‍ റൂം എടുത്ത് വരെ പ്ലാന്‍ ചെയ്തു; മരക്കാറിനെതിരെ വലിയതോതില്‍ ഡീഗ്രേഡിംഗ് നടന്നെന്ന് സഹനിര്‍മാതാവ്

October 12, 2023
News

സൗദിയിൽ പുതിയ വിമാനത്താവളം വരുന്നു

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?