EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കാണുന്നുണ്ടായിരുന്നു, എന്നിട്ടും രക്ഷിച്ചില്ല; അതിക്രമത്തിനിരയായ യുവതികള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കാണുന്നുണ്ടായിരുന്നു, എന്നിട്ടും രക്ഷിച്ചില്ല; അതിക്രമത്തിനിരയായ യുവതികള്‍
News

നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കാണുന്നുണ്ടായിരുന്നു, എന്നിട്ടും രക്ഷിച്ചില്ല; അതിക്രമത്തിനിരയായ യുവതികള്‍

Web News
Last updated: July 20, 2023 10:14 AM
Web News
Published: July 20, 2023
Share

തങ്ങളെ നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കണ്ട് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ആക്രമത്തിനിരയായ യുവതികളിലൊരാള്‍. പൊലീസ് സഹായിച്ചില്ലെന്നും അവരെ തടയാന്‍ ശ്രമിച്ച തന്റെ പിതാവിനെയും സഹോദരനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നും യുവതി ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനോട് വെളിപ്പെടുത്തി.

നാല് പൊലീസുകാര്‍ കാറിലിരിക്കുകയായിരുന്നുവെന്നും അവര്‍ അക്രമം നോക്കി ഇരിക്കുകയായിരുന്നുവെന്നും ഇരയായ രണ്ടാമത്തെ യുവതിയും പറഞ്ഞു.

കാങ്‌പോക്പിയിലെ ഗ്രാമത്തിലേക്ക് മെയ്‌തെയി വിഭാഗക്കാര്‍ അതിക്രമിച്ചെത്തുന്നു എന്ന കേട്ടതിന് പിന്നാലെ ആള്‍ക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണുന്ന രണ്ട് സ്ത്രീകളെയും ആള്‍ക്കൂട്ടം കീഴടക്കുകയായിരുന്നു.

‘എനിക്കൊപ്പം പിടിച്ചു കൊണ്ടു പോയ മറ്റേ സ്ത്രീയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു. പക്ഷെ അക്രമം നടക്കുമ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ സാധിച്ചില്ല. അവര്‍ ഞങ്ങളെ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി. ഇവളെ ഉപദ്രവിക്കേണ്ടവര്‍ക്കൊക്കെ വന്ന് ചെയ്യേണ്ടതൊക്കെ ചെയ്യാം എന്ന് അവര്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു,’ സ്ത്രീ പറഞ്ഞു.

അവരില്‍ കുറച്ച് പേര്‍ ഞങ്ങളോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ തന്നെ ചിലര്‍ ഞങ്ങളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.

തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നും അവര്‍ ഞങ്ങളെ വിവസ്ത്രരാക്കുകയും ശരീരത്തില്‍ തൊടുകയുമാണ് ചെയ്തതെന്നും ഇരയായ രണ്ടാമത്തെ യുവതി പറഞ്ഞു.

മെയ് നാലിനാണ് യുവതികള്‍ക്കെതിരായി അതിക്രമം നടക്കുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം വീഡിയോ പുറത്ത് വന്ന് ചര്‍ച്ചയായതോടെ മാത്രമാണ് വിഷയത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. രോഷം ശക്തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത്.

TAGGED:Manipurmanipur violence
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയെന്ന് തമിഴ്‌നാട്; റൂട്ട് മാപ്പ് പുറത്ത് വിട്ടു

February 13, 2024
News

യുഎഇ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍

September 20, 2023
News

‘വൺ ബില്യൺ മീൽസ്’ പദ്ധതിയുമായി യുഎഇ വൈസ് പ്രസിഡന്റ്‌

March 20, 2023
News

ലോകത്തിലെ ഏറ്റവും ‘വൃത്തിഹീനൻ’ മരിച്ചു

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?