EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം
News

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

Web Editoreal
Last updated: October 20, 2022 12:13 PM
Web Editoreal
Published: October 20, 2022
Share

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേരളം വിടരുതെന്നടക്കമുള്ള 11 ഉപാധികൾ വെച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒക്ടോബർ 22നും നവംബർ 1നും ഇടയില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, അഞ്ച് ലക്ഷം രൂപ ജാമ്യത്തുക അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം, മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റിടരുത്, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോസ്ഥർക്ക് നൽകണം, സമാന കുറ്റങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നിവയാണ് ഉപാധികൾ.

എൽദോസ് യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ മൊഴിയിലാണ് ബലാ‌‌ത്സംഗക്കുറ്റം കൂടി ചുമത്തിയത്. ഇതിന് ശേഷമായിരുന്നു ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ഇതോടെ എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് നിലവിൽ എംഎൽഎയ്ക്ക് എതിരായ വകുപ്പുകൾ.

കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകിയതായി നേതാക്കൾ അറിയിച്ചു. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസ് നൽകിയ വിശദീകരണം. പി ആർ ഏജൻസി ജീവനക്കാരിയായിട്ടാണ് യുവതിയെ പരിചയപ്പെട്ടതെന്നും ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും എല്‍ദോസ് വീശദീകരിച്ചിട്ടുണ്ട്. പാർട്ടി നടപടി എടുക്കും മുൻപ് തൻ്റെ വിശദീകരണം കൂടി കേൾക്കണമെന്നും കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎല്‍എയുടെ വിശദീകരണം പരിശോധിക്കുമെന്നും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തുടര്‍ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. എൽദോസ് നൽകിയ വിശദീകരണം അതുപോലെ അംഗീകരിക്കില്ലെന്നും പാർട്ടി അന്വേഷിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

TAGGED:eldhose kunnappillilkpcc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

അബുദാബി ഷെയ്ഖ് സായിദ് റോഡിൽ പുതിയ വേഗ പരിധി

September 24, 2022
News

കാരവാനിലെ ഒളിക്യാമറ വിവാദം:നടി രാധികയുടെ മൊഴിയെടുത്ത് പൊലീസ്

September 3, 2024
News

ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ മൂന്നാം യാത്രക്കാരായി ഇരിക്കേണ്ട; നിയമത്തില്‍ ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി

June 4, 2023
News

ഭാവി നിക്ഷേപക ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

October 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?