EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരിപ്പൂർ റൺവേ വികസനം: വീട് നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം, പാക്കേജ് തുക കൂട്ടി സ‍ർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കരിപ്പൂർ റൺവേ വികസനം: വീട് നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം, പാക്കേജ് തുക കൂട്ടി സ‍ർക്കാർ
News

കരിപ്പൂർ റൺവേ വികസനം: വീട് നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം, പാക്കേജ് തുക കൂട്ടി സ‍ർക്കാർ

Web Desk
Last updated: August 2, 2023 4:41 PM
Web Desk
Published: August 2, 2023
Share

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നീക്കം വേഗത്തിലാവും. വീട് നഷ്ടപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ അധികമായി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരതുക വർധിപ്പിക്കുക വഴി ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനാവും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

64 വീടുകളും ഒരു അങ്കണവാടി കെട്ടിടവും റൺവേ വികസനത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഈ വീടുകൾക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകയ്ക്ക് പുറമേയാണ് പത്ത് ലക്ഷം രൂപ കൂടി ഇപ്പോൾ അധികമായി അനുവദിക്കുന്നത്. നേരത്തെ 4.60 ലക്ഷം രൂപ
വീടുകൾക്ക് അധികം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഏറ്റെടുക്കേണ്ട സ്ഥലത്തെ ഭൂവുടമകൾ ഇതിനെതിരെ സമരപരിപാടികളുമായി രംഗത്ത് എത്തിയതോടെ സർക്കാർ തീരുമാനം പുനപരിശോധിക്കുകയായിരുന്നു. നിലവിൽ വീടുകൾക്ക് സ്ക്വയർ ഫീറ്റിന് മൂവായിരം രൂപയും ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സെൻ്റിന് രണ്ടര ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമേയാണ് വീട് നഷ്ടപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ അധികമായി അനുവദിക്കുന്നത്.

എയർഇന്ത്യ വിമാനാപകടത്തിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെ റെസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം വർധിപ്പിക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ നാട്ടുകാർ എതിർപ്പ് ഉയർത്തിയതോടെ സ്ഥലമേറ്റെടുപ്പ് അനിശ്ചിതത്വത്തിലായി. റിസയുടെ നീളം കൂട്ടിയില്ലെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രവാസികളിൽ നിന്നും വലിയ എതിർപ്പുയർന്നു. ഇതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി.

TAGGED:karipurKaripur airportKaripur runway
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഫാസ് ടാഗിന് പകരം ഉപഗ്രഹ ടോൾ സംവിധാനം: ആദ്യം മൈസൂരു – ബെംഗളൂരു ഹൈവേയിൽ

February 12, 2024
News

ആമയിഴഞ്ചാല്‍ തോട്ടില്‍ ഡോക്ടറുടെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

September 9, 2023
News

മാവോയിസ്റ്റ് നേതാവ് വിക്രം ​ഗൗഡ കൊല്ലപ്പെട്ടു

November 19, 2024
News

ഇറാൻ-യുഎഇ ബന്ധം ശക്തമാവുന്നു

August 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?