EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീട് സ്വപ്നം കണ്ട് കുവൈത്തിലെത്തി, നാലാം നാളിൽ ബിനോയിയും സ്വപ്നങ്ങളും ഇല്ലാതായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീട് സ്വപ്നം കണ്ട് കുവൈത്തിലെത്തി, നാലാം നാളിൽ ബിനോയിയും സ്വപ്നങ്ങളും ഇല്ലാതായി
News

വീട് സ്വപ്നം കണ്ട് കുവൈത്തിലെത്തി, നാലാം നാളിൽ ബിനോയിയും സ്വപ്നങ്ങളും ഇല്ലാതായി

Web Desk
Last updated: June 14, 2024 5:54 PM
Web Desk
Published: June 13, 2024
Share

തൃശ്ശൂ‍ർ: പുതിയൊരു ജീവിതം സ്വപ്നം കണ്ട് കുവൈത്തിലേക്ക് പോയ ബിനോയ് തോമസ് ഒരാഴ്ച തികയും മുൻപേ വീട്ടുകാർക്ക് അരികിലേക്ക് തിരിച്ചെത്തുകയാണ്… ജീവനില്ലാതെ. എൻബിടിസി കമ്പനിയുടെ കീഴിലുള്ള ഹൈവേ സെൻ്ററിൽ ജോലി കിട്ടി കഴിഞ്ഞ ആഴ്ച കുവൈത്തിലേക്ക് പോയ ബിനോയ് അഗ്നിബാധയിൽ മരണപ്പെട്ടപ്പോൾ ഇല്ലാതായത് ഒരുപാട് സ്വപ്നങ്ങളും ഒരു കുടുംബത്തിൻ്റെ താങ്ങുമാണ്.

തൃശ്ശൂർ ചാവക്കാട് തെക്കൻ പാലയൂരിലെ കുടുംബ വീട്ടിലാണ് ബിനോയ് എന്ന ബിനോയ് തോമസും കുടുംബവും താമസിച്ചിരുന്നത്. കുവൈത്തിലേക്ക് മാറുന്നതിന് തൊട്ടുമുൻപാണ് ബിനോയ് സ്വന്തം പേരിലുള്ള സ്ഥലത്ത് ഒരു ഷെഡ് കെട്ടി കുടുംബത്തെ അങ്ങോട്ട് മാറ്റി പാർപ്പിച്ചത്. സ്വന്തമായൊരു വീട് എന്ന സ്വപ്നം സാധ്യമാക്കാനാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. നാല് ദിവസം മുൻപ് കുവൈത്തിലെത്തിയ ബിനോയ് കഴിഞ്ഞ ദിവസമാണ് ആദ്യമായി ജോലിക്ക് കേറിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ചൊവ്വാഴ്ച രാത്രി രണ്ട് മണി വരെ ബിനോയ് ഓൺലൈനിലുണ്ടായിരുന്നു. പുല‍ർച്ചെ നാലരയോടെയാണ് ലേബ‍ർ ക്യാംപിൽ അ​ഗ്നിബാധയുണ്ടായത്. നാട്ടിലുള്ളവർ ഇതേക്കുറിച്ച് അറിഞ്ഞ ശേഷം ബിനോയിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ല. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതെ വന്നതോടെ ബിനോയിയുടെ സുഹൃത്തുകൾ ഇടപെട്ട് കുവൈത്തിലെ രണ്ട് സുഹൃത്തുകളെ നേരിട്ട് അന്വേഷിക്കാൻ അയച്ചു. ഇവർക്ക് ബിനോയിയുടെ ആധാർ കാർഡും ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു.

ഈ സുഹൃത്തുകൾ എൻബിടിസി ക്യാംപിലും പിന്നീട് ആശുപത്രിയിലും ബിനോയിക്കായി തെരച്ചിൽ നടത്തി. ഒടുവിൽ ആശുപത്രിയിൽ മോർച്ചറിയിലെത്തി നടത്തിയ പരിശോധനയിൽ ബിനോയിയുടെ മൃതദേഹം ഇവർ കണ്ടു. ഈ സുഹൃത്തുകൾ വിവരം അറിയിച്ചതോടെ ബിനോയിയുടെ തിരിച്ചു വരവിനായി പ്രാ‍ർത്ഥനയോടെ കാത്തിരുന്ന കുടുംബം സങ്കട കയത്തിലേക്ക് വീണ നിലയിലായി. ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ ചാവക്കാട്ടെ വീട്ടിലെത്തി അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം കുന്നംകുളത്തെ സെമിത്തേരിയിൽ മൃതദേഹം അടക്കി.

TAGGED:BennyBenny thomasBinoyBinoy thomasKuwaitlabour camp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

പിണറായിയുടേതല്ലാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്കും പോകും, പെന്‍ഷന്‍ ചോദിക്കുന്നത് മാസപ്പടിയില്‍ നിന്നല്ലെന്ന് മറിയക്കുട്ടി

January 6, 2024
News

തുർക്കിയിൽ യുഎഇ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു

February 20, 2023
News

ഇന്തധാർ രണ്ടാം പതിപ്പ് കേരള നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

January 15, 2025
News

വെല്‍ത്ത് ഐ സിനിമാസും വെല്‍ത്ത് ഐ മ്യൂസിക്ക് ആന്‍ഡ് ഇവന്റ്‌സും ലോഞ്ച് ചെയ്തു

December 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?