കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
അതേസമയം പോലീസ് കേസിൽ നിന്നും ഇപ്പൊൾ ഊരിയ പോറ്റി ഇനി നേരിടേണ്ടി വരിക ഇ.ഡിയെ ആവും. പോറ്റി ഇറങ്ങുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനോ സമൻസ് നൽകി ചോദ്യം ചെയ്യാൻ വരുത്താനോ ആണ് ഇ.ഡിയുടെ നീക്കം. നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ മുരാരി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
അതെ സമയം പോറ്റി ക്ക് സമാനമായി അടുത്ത് രണ്ട് ആഴ്ചയ്ക്ക് അകം മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു, ദേവസ്വം ബോർഡ് പ്രസിഡണ്ട് പദ്മകുമാർ എന്നിവരും പുറത്ത് ഇറങ്ങാൻ വഴി തെളിഞ്ഞു. ഇവരുടെയെല്ലാം റിമാൻഡ് കാലാവധി മൂന്ന് മാസം പിന്നിടുന്നതോടെയാണ് സ്വാഭാവിക ജാമ്യത്തിന് വഴി തുറന്നത്.




