കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങള്‍. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങള്‍ സർവീസ് റദ്ദാക്കി.ദുബായിയുടെ അഞ്ചു വിമാനങ്ങള്‍ സർവീസ് തുടങ്ങി. ഗള്‍ഫ് മേഖലയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കി. ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടില്‍ സർവീസ് നടത്തി. മിഡില്‍ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി. ഒമാനിലേക്കുളള സർവ്വീസുകള്‍ പുനരാംരംഭിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ക്ക് സർവിസ് നടത്താൻ വഴിയൊരുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച്‌അഞ്ച്മുതല്‍ ഏഴുവരെ റാസല്‍ഖൈമയില്‍ നിന്നും തിരിച്ചുംഡല്‍ഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക്പ്രത്യേക സർവിസുകള്‍നടത്തുമെന്ന് അറിയിച്ചിരുന്നു. കൊച്ചിയില്‍ നിന്ന്വൈകിട്ട്4.25ന്പുറപ്പെട്ട്8.55 റാസല്‍ഖൈമയില്‍ എത്തും.
അതേസമയം വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി തീർന്നവർക്ക് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല.




