EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം
Diaspora

അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം

Web Desk
Last updated: November 13, 2024 10:12 PM
Web Desk
Published: November 13, 2024
Share

റിയാദ്: സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി പ്രവ‍ർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റി​ദ്ധരിച്ചെന്ന് റഹീമിൻ്റെ കുടുംബം. റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റഹീമിൻ്റെ മാതാവ് ഫാത്തിമ്മയും സഹോദരൻ നസീറും ഇക്കാര്യം പറഞ്ഞത്. നിയമസഹായസമിതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഖേദം രേഖപ്പെടുത്തുന്നതായും ഇതിൽ എല്ലാവ‍ർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.

വധശിക്ഷയിൽ നിന്നൊഴിവായെങ്കിലും അബ്ദുൽ റഹീമിൻ്റെ മോചനം നീളുന്ന സാഹചര്യത്തിലാണ് റഹീമിനെ ജയിലിൽ നേരിട്ട് എത്തി കാണാനും ഉംറ നിർവഹിക്കാനുമായി ഒക്ടോബർ 30-നാണ് ഫാത്തിമയും മകൻ നസീറും സൗദി അറേബ്യയിലെത്തിയത്. ഫാത്തിമയുടെ സഹോദരൻ അബ്ബാസും ഭാര്യയും ഇവരോടൊപ്പമുണ്ട്. അബഹയിൽ എത്തിയ ഇവർ ഏതാനും ദിവസം മുമ്പ് റിയാദിൽ റഹീമിനെ പാർപ്പിച്ച ജയിലിൽ എത്തിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാതാാവിനെ കാണാനില്ലെന്ന നിലപാടാണ് അബ്ദുൽ റഹീം സ്വീകരിച്ചത്

അത് വലിയ വാർത്തയായി വിവാദം കത്തിപ്പടരുന്നതിനിടെ ഉമ്മയും ഒപ്പമുള്ളവരും മക്കയിലേക്ക് തിരിച്ചു. ഉംറ നിർവഹിച്ച ശേഷം തിങ്കളാഴ്ച റിയാദിൽ തിരിച്ചെത്തി. അപ്പോഴേക്കും ഉമ്മയെ കാണാൻ റഹീം സന്നദ്ധനായി മാറിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ റിയാദ് – അൽഖർജ് റോഡിലെ ഇസ്കാനിലുള്ള ജയിലിൽ പുനസമാഗമത്തിന് അവസരമൊരുങ്ങി. നീണ്ട 18 വർഷത്തിന് ശേഷം ഉമ്മയും മകനും വീണ്ടും കണ്ടു.

അന്ന് തന്നെ ഉമ്മയും നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി റഹീമിെൻറ മോചനത്തിന് വേണ്ടി ശ്രമം തുടരുന്ന ഉദ്യോഗസ്ഥർക്കും സാമൂഹികപ്രവർത്തകർക്കും നന്ദി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് ഉമ്മയും നസീറും അബ്ബാസും മാധ്യമങ്ങളെ കണ്ടത്. ധാരണാ പിശകുകളുണ്ടായിട്ടുണ്ടെന്നും ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടായതെന്നും നസീർ പറഞ്ഞു. ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു. തെറ്റിദ്ധരിച്ചതിലും സംശയിച്ചുപോയതിലും ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും ക്ഷമിക്കുക. കൂടെപിറപ്പിനെ പോലെ കണ്ട് റഹീമിനെ സഹായിക്കാനിറങ്ങിയ ഓരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. അതേസമയം അബ്ദുൽ റഹീമിൻ്റെ കേസിൽ നവംബർ 17-ന് നിർണായക വിധി പ്രതീക്ഷിക്കുന്നതായി അബ്ദുൽ റഹീം നിയമസഹായസമിതി വ്യക്തമാക്കി.

TAGGED:abdul raheemRaheemsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

July 27, 2023
DiasporaNews

ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് കവറേജുമായി സൗദി

October 26, 2022
DiasporaNews

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരി​ഗണിക്കും

December 7, 2024
Diaspora

യുഎഇയിൽ നിത്യോപയോഗ സാധന വില കുത്തനെ കുറഞ്ഞു

February 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?