EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓർമ്മയിൽ ഇനി നമ്മുടെ അർജുൻ;സംസ്കാര ചടങ്ങുകൾ പൂർത്തിയായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓർമ്മയിൽ ഇനി നമ്മുടെ അർജുൻ;സംസ്കാര ചടങ്ങുകൾ പൂർത്തിയായി
News

ഓർമ്മയിൽ ഇനി നമ്മുടെ അർജുൻ;സംസ്കാര ചടങ്ങുകൾ പൂർത്തിയായി

Web News
Last updated: September 28, 2024 12:48 PM
Web News
Published: September 28, 2024
Share

കോഴിക്കോട്: പ്രിയപ്പെട്ടവരെയെല്ലാം വിട്ട് അർജുൻ യാത്രയായി.കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷിരൂരിൽ നിന്നും അർജുന്റെ വരവും കാത്ത് ആയിരങ്ങളാണ് കണാണാടിക്കലിലെ വീടിന് മുൻപിൽ പുലർച്ചെ മുതൽ തടിച്ച് കൂടിയിരുന്നത്. ഒരു കിലോമീറ്ററോളം നീണ്ട നിരയാണ് ഉണ്ടായിരുന്നത്. സാധാരണക്കാരനായ ഒരു യുവാവിന് നാട് നൽകിയ ഏറ്റവും വലിയ യാത്രാമൊഴിയായി ഇത്.ശനിയാഴ്ച്ച രാവിലെ 11.15 ലോടെ ആരംഭിച്ച സംസ്കാര ചടങ്ങുകൾ 11.45 ലോടെ പൂർത്തിയായി. ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെയും ലോറിയും കാണാതാവുന്നത്.

പിന്നിട് ഘട്ടമായി നടത്തിയ പരിശോധനയ്ക്കൊടുവിൽ 71 ദിവസത്തിന് ശേഷമാണ് ലോറിയും ക്യാബിനുളളിൽ അർജുനെയും കണ്ടെടുക്കുന്നത്.ഇന്നലെ ഡിഎൻഎ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. അഴിയൂരിൽ മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്.വീട്ടിലേക്കുളള വിലാപയാത്രയിൽ മന്ത്രി എ കെ ശശീന്ദ്രനും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎൽഎയും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എയും ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിങും പങ്കെടുത്തു.ഒൻപത് മണിക്ക് കണ്ണാടിക്കലിലെ വീട്ടിലെത്തിയ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീടിനകത്തും തുടർന്ന് മുറ്റത്തും പൊതുദർശനത്തിന് വെച്ചു. ഒരു മണിക്കൂറാണ് പൊതുദർശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നിരവധി ആളുകൾ അർജുനെ കാണാൻ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ പശ്ചാത്തലത്തിൽ പൊതുദർശനം നീണ്ടു.

പ്രിയ കൂട്ടുകാരനും അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയുമായ മനാഫും , തുടക്കം മുതൽ അർജുനെ കണ്ടെത്താനുളള തിരച്ചിലിൽ ​ഗം​ഗാവലി പുഴയിൽ ആഴ്നിറങ്ങിയ ഈശ്വർ മാൽപെയും അന്ത്യ യാത്രാമൊഴി നൽകാൻ അർജുനരികിൽ ഉണ്ടായിരുന്നു. കണ്ണീർ പോലും പൊഴിക്കാനാവാത്ത അവസ്ഥയിൽ അർജുന്റെ ഭാര്യയും സഹോ​ദരങ്ങളും, ചുറ്റും നടക്കുന്നത് എന്തെന്നു പോലും തിരിച്ചറിയാനാകാത്ത മകൻ അയാനും കേരളത്തിന് മുഴുവൻ കണ്ണീർ കാഴ്ച്ചയായി.

TAGGED:arjun shiroorfunerallorry drivershiroor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

കേരളത്തിലെ മദ്രസകൾ പൂട്ടില്ല; സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ സംസ്ഥാനത്തില്ല

October 13, 2024
News

ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 

January 27, 2023
News

15 ലക്ഷം ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ പിടിയില്‍

November 2, 2023
News

മരണസംഖ്യ 174 ആയി ഉയർന്നു;മുഖ്യമന്ത്രി,രാഹുൽ,പ്രിയങ്ക എന്നിവർ നാളെ വയനാട്ടിലെത്തും

July 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?