EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മകളില്ലെങ്കിൽ അമ്മയില്ല’: സ്മിതയ്ക്ക് ഇത് അമ്മയോടൊപ്പമുള്ള പൊന്നോണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘മകളില്ലെങ്കിൽ അമ്മയില്ല’: സ്മിതയ്ക്ക് ഇത് അമ്മയോടൊപ്പമുള്ള പൊന്നോണം
News

‘മകളില്ലെങ്കിൽ അമ്മയില്ല’: സ്മിതയ്ക്ക് ഇത് അമ്മയോടൊപ്പമുള്ള പൊന്നോണം

Web Desk
Last updated: September 6, 2024 3:47 PM
Web Desk
Published: September 4, 2024
Share

തിരുവനന്തപുരം വ‍ർക്കല സ്വദേശി സ്മിതയ്ക്ക് ജീവിതം തന്നെ ഒരു പോരാട്ടമാണ്. 21-ാം വയസ്സിലാണ് സ്മിതയ്ക്ക് ആദ്യമായി അർബുദ ബാധ കണ്ടെത്തുന്നത്. അവിടുന്നങ്ങോട്ട് നീണ്ട രണ്ട് പതിറ്റാണ്ടായി നിരന്തരമായ ചികിത്സകളും മരുന്നുകളും ആണ് സ്മിതയെ ജീവിതത്തിൽ പിടിച്ചു നിർത്തുന്നത്. ഒരുഘട്ടത്തിൽ നാട്ടിലെ ചികിത്സ മതിയാകാതെ വന്നതോടെ സ്മിത ദുബായിലേക്ക് എത്തി. ഇവിടെ എല്ലാ മാസവും രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇഞ്ചക്ഷൻ എടുത്താണ് സ്മിതയുടെ ജീവൻ നിലനി‍ർത്തുന്നത്.

അർബുദപോലെ ഒരു രോ​ഗത്തിന് നീണ്ടകാലത്തെ ചികിത്സ വേണ്ടി വരുന്നത് ഏതൊരു കുടുംബത്തിൻ്റേയും സാമ്പത്തികനിലയെ തകർക്കും കുടുംബത്തിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. സ്മതിയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. സ്മിതയ്ക്ക് അർബുദം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ പിതാവ് രാജേന്ദ്രബാബുവിനും ക്യാൻസർ ബാധയുണ്ടായി. അധികം വൈകാതെ അദ്ദേഹം വിട പറഞ്ഞു. അർബുദ ബാധിതയായ സ്മിതയേയും ഭിന്നശേഷിക്കാരനായ സഹോദരനും പിന്നെ കാവൽവിളക്കായി മാറിയത് അമ്മ ശോഭനയാണ്.

അർബുദം പല രീതിയിൽ പരീക്ഷിച്ചിട്ടും സ്മിതയെ വിട്ടു കൊടുക്കാതെ ശോഭന പോരാടി. ഏതാനും ദിവസം മാത്രം ആയുസ്സ് ബാക്കിയെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഘട്ടത്തിലും ശോഭനയുടെ പ്രാർത്ഥനയും പരിശ്രമവുമാണ് സ്മിതയുടെ ജീവൻ്റെ തിരി നീട്ടി നൽകിയത്. ഇപ്പോഴും ആ പരിശ്രമം തുടരുന്നു. സ്മിതയുടെ ചികിത്സയ്ക്കായി നാട്ടിലെ രണ്ട് വീടുകളും ഭൂമിയും അങ്ങനെ പലതും ശോഭനയ്ക്കും കുടുംബത്തിനും വിറ്റൊഴിയേണ്ടി വന്നു. എങ്കിലും അതിനെല്ലാം വലുതാണ് മകളുടെ ജീവനെന്ന് ആ അമ്മ ഇപ്പോഴും പറയുന്നു.

ഇനിയും എന്തും നഷ്ടപ്പെടുത്താനും വിട്ടു കൊടുക്കാനും ശോഭ തയ്യാറാണ്. പക്ഷേ ഒന്നു മാത്രമേ ആ​ഗ്രഹിക്കുന്നുള്ളൂ, പ്രാർത്ഥിക്കുന്നുള്ളൂ… കൺവെട്ടത്തിലെങ്കിലും മകൾ ജീവനോടെ വേണം. അവളുടെ ചിരിയാണ് ശോഭനയുടെ ജീവിതത്തിലെ ആകെ പ്രകാശം.

സ്മിതയ്ക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്ന് നാട്ടിൽ ലഭ്യമല്ല. എല്ലാ മാസവും ഇഞ്ചക്ഷൻ എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അതിനാൽ തന്നെ ദുബായിൽ നിന്നും വളരെ അപൂർവ്വമായി മാത്രമേ സ്മിത നാട്ടിൽ പോകാറുള്ളൂ. വിശേഷദിനങ്ങളും മറ്റ് ആഘോഷങ്ങളിലും അമ്മയും സ്മിതയും അതിനാൽ തന്നെ ഒരുമിച്ചല്ല. ‘തനിഷ്ക് മിഡിൽ ഈസ്റ്റും’ എഡിറ്റോറിയലും ചേർന്നൊരുക്കുന്ന ‘മാ’ പരിപാടിയിൽ ജേതാക്കളായതോടെ ഈ അമ്മയ്ക്കും മകളും ഒന്നിച്ചൊരു ഓണസദ്യയുണ്ണാൻ വഴിയൊരുക്കുകയാണ്.

 

View this post on Instagram

 

A post shared by Editoreal (@editoreallive)

TAGGED:Matanishq middle east
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും ; ഈ മാസം 15 ന് അബുദാബിയിൽ

July 12, 2023
News

ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി

August 23, 2022
News

ഇ പി യെ മാറ്റാൻ കാരണം ബിജെപി നേതാവുമായുളള കൂടിക്കാഴ്ച്ച,മുകേഷ് രാജിവെയ്ക്കേണ്ടതില്ല:എം വി ​ഗോവിന്ദൻ

August 31, 2024
News

‘ഗവര്‍ണറെ അധിക്ഷേപിച്ചുള്ള ബാനര്‍ നീക്കണം’; സര്‍വകലാശലയുടെ പ്രതിഛായ നശിപ്പിക്കുന്നുവെന്ന് വിസി

December 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?