EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആകാശ എയ‍ർ മൂന്നാം വ‍യസ്സിലേക്ക്: അറബ് നാടുകളിലേക്ക് ചിറക് നീട്ടാൻ പദ്ധതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആകാശ എയ‍ർ മൂന്നാം വ‍യസ്സിലേക്ക്: അറബ് നാടുകളിലേക്ക് ചിറക് നീട്ടാൻ പദ്ധതി
News

ആകാശ എയ‍ർ മൂന്നാം വ‍യസ്സിലേക്ക്: അറബ് നാടുകളിലേക്ക് ചിറക് നീട്ടാൻ പദ്ധതി

Web Desk
Last updated: August 1, 2024 10:19 PM
Web Desk
Published: August 1, 2024
Share

മുംബൈ: രാജ്യത്തെ പുതിയ എയർലൈൻ കമ്പനികളിലൊന്നായ ആകാശ എയർലൈൻസ് മൂന്നാം വർഷത്തിലേക്ക്. പ്രശസ്ത നിക്ഷേപകൻ രാകേഷ് ജുൻജുൻവാല, വിനയ് ദുബൈ, ആദിത്യഘോഷ് എന്നിവർ ചേർന്ന് സ്ഥാപിച്ച ആകാശ എയർ 2022 ആഗസ്റ്റ് ഏഴിനാണ് ആദ്യത്തെ സർവ്വീസ് നടത്തിയത്. വളർച്ചയിൽ 24 മാസം പിന്നിടുമ്പോൾ സർവ്വീസുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ മുന്നേറ്റമാണ് ആകാശയ്ക്ക് അവകാശപ്പെടാനുള്ളത്.

കുവൈത്തിലേക്ക് കൂടി സർവ്വീസ് വ്യാപിപ്പിച്ചതോടെ ജിസിസിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ആകാശ എയറിനായിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആകാശ എയർ ഈ വർഷം മാർച്ച് 28-ന് മുംബൈയിൽ നിന്നും ദോഹയിലേക്കാണ് തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര സർവ്വീസ് നടത്തിയത്. തുടർന്നുള്ള ആഴ്ചകളിൽ ജിദ്ദ, റിയാദ്, അബുദാബി എന്നീ നഗരങ്ങളിലേക്കും ആകാശയുടെ വിമാനങ്ങൾ പറന്നു തുടങ്ങി.

ഇന്ത്യൻ വ്യോമയാന ചട്ടങ്ങൾ അനുസരിച്ച് ഇരുപത് വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടെങ്കിൽ മാത്രമേ ഒരു വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര സർവ്വീസ് തുടങ്ങാനാവൂ.

ഒരൊറ്റ വിമാനവുമായിട്ടാണ് സർവ്വീസ് തുടങ്ങിയതെങ്കിലും ഒരു വർഷത്തിനുള്ളിൽ സർവ്വീസ് ഫ്ലീറ്റിലുള്ള വിമാനങ്ങളുടെ എണ്ണം ഇരുപതാക്കി എടുക്കാൻ ആകാശയ്ക്ക് സാധിച്ചു. നിലവിൽ 24 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ആകാശയ്ക്ക് സ്വന്തമായുള്ളത്. പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ 4,000-ത്തിലധികം തൊഴിലാളികൾ എയർലൈനിനുണ്ട്.

ഇന്ത്യൻ വ്യോമയാന രംഗത്തുണ്ടായ വളർച്ചയും ഗോ ഫസ്റ്റ് അടച്ചുപൂട്ടിയതും സ്പൈസ് ജെറ്റിൻ്റെ പ്രവർത്തനം കുറഞ്ഞതും ആകാശ എയറിൻ്റെ വളർച്ചയ്ക്ക് കൂടുതൽ ബലമേകി എന്നാണ് വ്യോമയാന വിദഗ്ദ്ധർ പറയുന്നത്. ആഭ്യന്തര വിപണയിൽ സ്പൈസ് ജെറ്റിനേക്കാൾ (3.8 ശതമാനം) വിഹിതം ആകാശയ്ക്കുണ്ട് (4.8 ശതമാനം). 85% മുതൽ 90% വരെ വരെ ഒക്യുപെൻസി റേറ്റോടെയാണ് ആകാശ വിമാനങ്ങൾ പറക്കുന്നത്. ആകാശയ്ക്ക് യാത്രക്കാർക്ക് ഇടയിലുള്ള ജനപ്രീതിയുടെ കൂടി തെളിവായിട്ടാണ് ഇതിനെ കമ്പനി ഉയർത്തി കാണിക്കുന്നത്.

TAGGED:akasa airAkasa airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഒഡീഷ ട്രെയിനപകടം നടന്ന് മൂന്ന് മാസമായിട്ടും 28 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല

September 4, 2023
News

പലസ്തീന് 20 മില്ല്യൺ സഹായം പ്രഖ്യാപിച്ച് യുഎഇ: അനുനയനീക്കങ്ങളുമായി പ്രസിഡൻ്റ്

October 11, 2023
News

ശക്തമാകുന്ന സൗഹൃദം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഈജിപ്തിലെത്തും

June 24, 2023
News

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നൽകി യൂസഫലിയും രവി പിള്ളയും കല്ല്യാണരാമനും

July 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?