ദുബായിൽ യൂണിയൻ ആരംഭിക്കുന്നതിന് മൂന്ന് വർഷം മുൻപേ മുഹമ്മദ് ഹസൻ അലി അക്ബർയൻ ദുബായിൽ എത്തിയിരുന്നു. കുറച്ച് കടകളുള്ള ഒരു ചെറിയ നഗരം മാത്രമായിരുന്നു അന്ന് ദെയ്ബർ. അന്ന് രാജ്യത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ലായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
13 ആമത്തെ വയസ്സിലാണ് മുഹമ്മദ് ദുബായിലേക്ക് വിമാനം കയറിയത്. ആദ്യമായി മുഹമ്മദ് നടത്തിയ ഈ യാത്രയിൽ കയറിയത് ഇറാൻ എയർലൈൻസായിരുന്നു. അന്നത്തെ ടിക്കറ്റ് നിരക്ക് ഏകദേശം 70 ദിർഹമായിരുന്നു. ദുബായിൽ വിമാനമിറങ്ങിയപ്പോൾ ഇറങ്ങിയപ്പോൾ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്തു. പക്ഷേ വിസ ഇല്ലായിരുന്നുവെന്ന് അലി പറയുന്നു. അന്ന് വിമാനത്തവളങ്ങൾ വളരെ ചെറുതായിരുന്നു.
ദുബായിലെത്തിയ മുഹമ്മദ് പിന്നീട് ഇപ്പോഴത്തെ ഗോൾഡ് സൂക്കിലുള്ള അമ്മാവന്റെ കടയിൽ ജോലി ചെയ്യാൻ തുടങ്ങി. ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും വിൽക്കലായിരുന്നു ജോലി. താമസക്കാരുടെ വീടുകളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ചുമതലയാണ് മുഹമ്മദിന്. റോയൽ ക്ലയന്റുകളായിരുന്നു മുഹമ്മദിന് ലഭിച്ചിരുന്നത്.
സബീലിലെ കൊട്ടാരത്തിലെത്താൻ ഏകദേശം 45 മിനിറ്റ് യാത്രയാണുള്ളത്. അതേസമയം ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം മാത്രമല്ല വിവിധ എമിറേറ്റുകളിലെ നിരവധി രാജകുടുംബങ്ങളെ സേവിക്കാനുള്ള പദവിയും മുഹമ്മദിനായിരുന്നു. മുഹമ്മദിന്റെ കടയിൽ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള ക്ലയന്റുകളുമുണ്ടായിരുന്നു. അവർക്ക് സാധനങ്ങൾ എത്തിച്ചു നൽകുകയായിരുന്നു അവന്റെ ജോലി. റാസൽഖൈമയിൽ നിന്നും അബുദാബിയിൽ നിന്നും ഡെലിവറി ചെയ്യാനും മടങ്ങാനും ഏകദേശം ഒരു ദിവസം മുഴുവൻ ചെലവഴിക്കുമെന്നതിനാൽ സാധനങ്ങളുടെ ഡെലിവറി ഏറ്റെടുക്കുന്നത് അൽപ്പം തിരക്കുള്ള പണിയായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു.
രാജകൊട്ടാരങ്ങളിൽ പോയപ്പോഴെല്ലാം അവർ സംസാരിച്ചത് രാജ്യത്തിന്റെ വികസനത്തെക്കുറിച്ചായിരുന്നു. പ്രശ്നങ്ങൾ ചോദിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന ആളുകൾക്കിടയിൽ ഷെയ്ഖ് റാഷിദ് എപ്പോഴും ഉണ്ടായിരുന്നുവെന്ന് മുഹമ്മദ് ഓർമിക്കുന്നു. രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സ്ഥാപക പിതാക്കന്മാർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും വികസനത്തിന്റെ വിത്തുകൾ പാകിയതും അവരുടെ മക്കൾ പൈതൃകം മുന്നോട്ടുകൊണ്ടുപോയതായും മുഹമ്മദ് കൂട്ടിച്ചേർത്തു.
രാഷ്ട്രം കെട്ടിപ്പടുക്കുക എന്നത് സ്ഥാപക പിതാക്കന്മാരുടെ അഭിനിവേശമായിരുന്നു. താമസക്കാരുടെ ജീവിതം സുഗമമാക്കുന്നതിലും ഉന്നമനം നൽകുന്നതിലും അവർക്കെല്ലാം ആശങ്കയുണ്ടായിരുന്നു. രാജ്യത്തെ ജീവിക്കാൻ ഏറ്റവും നല്ല സ്ഥലമാക്കി മാറ്റിയ ഉത്തരവാദിത്തം അവരുടെ മക്കൾ ഏറ്റെടുത്തപ്പോൾ പിന്നീട് ഭരണാധികാരികൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 80-കളുടെ തുടക്കത്തിൽ ബിസിനസ്സിന്റെ ചുമതല ഏറ്റെടുക്കാനും വൈവിധ്യവത്കരിക്കാനും മുഹമ്മദ് ഉറച്ചു തീരുമാനിച്ചു.
നിലവിൽ അദ്ദേഹം നൂറുകണക്കിന് ഡ്രൈ ഫ്രൂട്ട്സും നട്സും ചോക്കലേറ്റുകളും പാനീയങ്ങളും കുങ്കുമപ്പൂവും മറ്റും വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ട്. പതിറ്റാണ്ടുകളായുള്ള ക്ലയന്റുകൾ ഇപ്പോഴുമുണ്ട്. കൂടാതെ വിനോദസഞ്ചാരികളുടെ പ്രവാഹവും എന്റെ മുഹമ്മദിന്റെ ഉൽപ്പന്നങ്ങൾ ലോകത്തിന്റെ കോണുകളിൽ എത്തിച്ചു. മുഹമ്മദിന് ഇറാനിൽ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. കുടുംബം നേരത്തെ ദുബായിലായിരുന്നു. ഭാര്യയുടെ മരണശേഷം മുഹമ്മദ് മകൻ ഹാദിയോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. മകൻ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും ബിസിനസ്സ് വൈവിധ്യവത്കരിക്കാനുമാണ് മുഹമ്മദ് ആഗ്രഹിക്കുന്നത്.