തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വമ്പൻ ജയത്തോടെ മൂന്ന് മാസത്തിനപ്പുറം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ ചുവട് വയ്ക്കുകയാണ് കോണ്ഗ്രസും യുഡിഎഫും. പാർട്ടിയുടേയും മുന്നണിയുടേയും സംഘടനാ സംവിധാനങ്ങളെ കുറിച്ച് ഉയർന്ന പല പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇന്നത്തോടെ താത്കാലിക പരിഹാരമായിട്ടുണ്ട്.
ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളത്തിൻ്റെ വടക്കും തെക്കും മധ്യഭാഗത്തും അങ്ങനെ സമഗ്രമായ മുന്നേറ്റമാണ് കോണ്ഗ്രസുണ്ടാക്കിയത്. എല്ലാ വിഭാഗത്തിലും അവർ മുന്നേറി. അഞ്ഞൂറോളം പഞ്ചായത്തിൽ മുന്നിലെത്തി. മലബാറിലെ സിപിഎം കോട്ടകൾ പലതും യുഡിഎഫ് തേരോട്ടത്തിൽ ഇളകി. പല പാർട്ടി ഗ്രാമങ്ങളും യുഡിഎഫ് പിടിച്ചു. പെരളശ്ശേരി അടക്കം പാർട്ടി കോട്ടകളിൽ ഇക്കുറി കോണ്ഗ്രസ് കൌണ്സിലർമാരുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസുകളാണ് തെരഞ്ഞെടുപ്പിന് പ്രചാരണത്തിനും മേലെ മാധ്യമങ്ങളിൽ ഉടനീളം ചർച്ചയായത്. രാഹുലിനെ ആദ്യം സസ്പെൻഡ് ചെയ്തും പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയും കോണ്ഗ്രസ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. ഫലം വരുമ്പോൾ വ്യക്തമാവുന്നത് രാഹുൽ വിഷയം ജനത്തെ വല്ലാതെ സ്വാധീനിച്ചിട്ടില്ല എന്നു തന്നെയാണ്.
തദ്ദേശ സ്ഥാപനം – ആകെ എണ്ണം – യുഡിഎഫ് – എൽഡിഎഫ് – എൻഡിഎ – തൂക്കുസഭ – മറ്റുള്ളവർ
ഗ്രാമപഞ്ചായത്ത് – 941 – 499 – 342 – 25 – 6 – 69
ബ്ലോക്ക് പഞ്ചായത്ത് – 152 – 78 – 64- 0 – 0 – 10
ജില്ലാ പഞ്ചായത്ത് – 14 – 7 – 7 – 0 – 0 – 0
മുൻസിപ്പാലിറ്റി – 87 – 54 – 28 – 2 – 1 – 1
കോർപ്പറേഷൻ – 6 – 4 – 1 – 1 – 0 – 0




