EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 29 വര്‍ഷമായി ആദിവാസി യുവതിയെക്കൊണ്ട് കോഴിക്കോട് അടിമവേല; ഇടപെട്ട് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 29 വര്‍ഷമായി ആദിവാസി യുവതിയെക്കൊണ്ട് കോഴിക്കോട് അടിമവേല; ഇടപെട്ട് ഹൈക്കോടതി
News

29 വര്‍ഷമായി ആദിവാസി യുവതിയെക്കൊണ്ട് കോഴിക്കോട് അടിമവേല; ഇടപെട്ട് ഹൈക്കോടതി

Web News
Last updated: September 21, 2023 10:10 AM
Web News
Published: September 21, 2023
Share

29 വര്‍ഷമായി ആദിവാസി യുവതിയെ കോഴിക്കോട് ഒരു വീട്ടില്‍ അടിമവേല ചെയ്യിക്കുന്നതായുള്ള പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ശിവ എന്ന യുവതിയെ ഹാജരാക്കണമെന്ന് പിതാവ് പാലക്കാട് കോട്ടത്തറ പളനിസ്വാമി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

ഹര്‍ജിയില്‍ ജില്ല ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവരില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. പന്നിയങ്കര ഗീത ഹൗസില്‍ പരേതനായ പികെ ഗിരീഷിന്റെ വീട്ടില്‍ ബാല്യം മുതല്‍ ശിവ ജോലി ചെയ്യുന്നുണ്ടെന്ന്് പിതാവ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശിവയെ അടിമവേലയില്‍ നിന്ന് മോചിപ്പിക്കണമെന്നും 8.86 ലക്ഷം രൂപ ശമ്പള കുടിശ്ശിക നല്‍കണമെന്നും 2019 ജൂലൈയില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞമാസം 25ന് ഡിജിപിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിരുന്നില്ല.

രണ്ടാനച്ഛന്റെ കൂടെ താമസിക്കുമ്പോഴായിരുന്നു ശിവയെ 11 ാം വയസില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടനിലയില്‍ കോഴിക്കോട്ടെ വ്യാപാരിയുടെ വീട്ടില്‍ എത്തിച്ചത്. സിപിഎം അനുകൂല വ്യാപാരി വ്യവസായി സമിതിയുടെ നേതാവായിരുന്നു ഇയാള്‍. ഇത്തരത്തില്‍ യുവതിയെ വിട്ടു കിട്ടണമെന്ന പരാതികള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

അടിമവേല നടക്കുന്നതായി 2019ല്‍ അന്നത്തെ ജില്ല കളക്ടര്‍ എസ് സാംബശിവ റാവു വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ വീട്ടില്‍ തന്നെ താമസിക്കാമെന്ന് കളക്ടര്‍ ഉത്തരവിട്ടത് ഇവരെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് തടസ്സമായി.

TAGGED:Kerala Highcourtslavery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

‘കൈ’പിടിച്ച് ഷെട്ടാർ, കളം വിട്ടത് പതിറ്റാണ്ടുകളായി ബിജെപി പാളയത്തിന് കരുത്തേകിയ മുതിർന്ന നേതാവ്, സമുദായ വോട്ടുകൾ ലക്ഷ്യം വച്ച് കോൺഗ്രസ്

April 17, 2023
News

ശബരിമലയിൽ ദിവസം 70,000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 10000 പേർക്ക്

October 16, 2024
News

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ വാക്സിനേഷൻ, ക്യാമ്പയിനുമായി ഖത്തർ

February 10, 2023
News

എ.ഐ ക്യാമറയില്‍ കുടുങ്ങി എം.പിമാരും എം.എല്‍.എ മാരും, 328 സര്‍ക്കാര്‍ വാഹനങ്ങളും; പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി

August 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?