EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം
News

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം

Web desk
Last updated: October 13, 2022 12:29 PM
Web desk
Published: October 13, 2022
Share

ഇറാഖ് പാർലമെൻ്റിനരികെ അപ്രതീക്ഷിത റോക്കറ്റാക്രമണമുണ്ടായി. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും മൂന്ന് നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം പാർലമെൻ്റ് സെഷൻ തടസപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ നേരത്തേ തന്നെ സഖ്യമുണ്ടാക്കിയിരുന്നു. ഇവരുടെ നേതാവ് ഷിയ അൽ സുഡാനിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇത് ഷിയാ നേതാവ്​ മുഖ്​തദ അൽ സദ്​റിന്റെ അനുയായികൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതായിരിക്കാം അക്രമണത്തിന്റെ തുടർച്ചയെന്ന് അധികൃതർ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ മുഖ്​തദ അൽ സദ്​റിൻറെ അനുയായികൾ ഇറാഖ്​ പാർലമെൻറ്​ കെട്ടിടം കയ്യേറിയിരുന്നു. അന്ന് വൈകുന്നേരം മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നിരുന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും പ്രക്ഷോഭകർ ഇത് തള്ളി. ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ്​ ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. ഒടുവിൽ മുഖ്​തദ അൽ സദ്​റിൻറെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ പാർലമെൻ്റ് കെട്ടിടം ഒഴിഞ്ഞത്.

സൈന്യത്തിൻ്റെ അകമ്പടിയോടെയാണ് അതീവ സുരക്ഷയുള്ള പാർലമെൻ്റിലേക്ക് പ്രക്ഷോഭകർ എത്തിയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭകർ എത്തിത്തുടങ്ങിയ ഘട്ടത്തിൽ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും ഇവരെ തടയുകയും ചെയ്തിരുന്നു. പിന്നീട് സൈന്യം പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് സൂചന. അതേസമയം കഴിഞ്ഞ ഒക്ടോബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് അധികാരമേൽക്കാനായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ 11 മാസമായി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

TAGGED:Iraq parliamentRocket attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

യുഎഇയിൽ 2030ഓടെ 6ജി എത്തും

February 27, 2023
News

കൊച്ചി – ഇടുക്കി സീപ്ലെയിൻ സർവ്വീസ്: ആദ്യ സർവ്വീസ് തിങ്കളാഴ്ച

November 8, 2024
News

നോട്ട് നിരോധനം: 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കാന്‍ എന്തുചെയ്യും?; നിങ്ങള്‍ക്കറിയേണ്ടതെല്ലാം

May 23, 2023
News

മലയാളി യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചു

June 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?