EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുഞ്ചിരിമട്ടം താമസയോ​ഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞർ, ചൂരൽമലയിൽ ഭൂരിപക്ഷവും സുരക്ഷിതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുഞ്ചിരിമട്ടം താമസയോ​ഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞർ, ചൂരൽമലയിൽ ഭൂരിപക്ഷവും സുരക്ഷിതം
News

പുഞ്ചിരിമട്ടം താമസയോ​ഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞർ, ചൂരൽമലയിൽ ഭൂരിപക്ഷവും സുരക്ഷിതം

Web Desk
Last updated: August 15, 2024 7:05 PM
Web Desk
Published: August 15, 2024
Share

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനി ബാക്കിയുള്ള വീടുകളിൽ ആളുകളെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ​ദുരന്തഭൂമിയിൽ വിശദമായ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള പ്രദേശത്താണ് ഇന്ന് കേന്ദ്ര ഭൗമശാസ്ത്രസംഘം പരിശോധന നടത്തിയത്. പ്രദേശത്ത് ഇതിനു മുൻപ് മൂന്ന് തവണയെങ്കിലും സമാനമായ രീതിയിൽ ഇത്ര ശക്തമല്ലാത്ത ഉരുൾപൊട്ടലുണ്ടായെന്നാണ് ഇവരുടെ വിലയിരുത്തൽ.

അപകടമേഖലയിലുള്ള ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. എന്നാൽ ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോൺ മത്തായി വ്യക്തമാക്കി.

അതിശക്തമായ മഴയാണ് ഉരുൾപൊട്ടൽ മേഖലയിൽ ഉണ്ടായത്. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റർ മഴയുണ്ടായെന്നാണ് വിദ​ഗ്ധ സംഘത്തിൻ്റെ കണക്ക്. ആദ്യത്തെ ഉരുൾപൊട്ടലിന് ശേഷം സീതമ്മക്കുണ്ടിൽ ഒലിച്ചെത്തിയ മരങ്ങളും പാറക്കല്ലുകളും ചേർന്ന് ഒരു തടയണ പോലെ രൂപപ്പെട്ടു. ഇവിടെ വൻ തോതിൽ വെള്ളവും മണ്ണും കെട്ടിക്കിടന്നിരുന്നു. പുലർച്ചെ രണ്ടാമത്തെയുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളത്തിൽ ഈ താത്കാലിക തടയണ തകരുകയും താഴെഭാ​ഗത്തേക്ക് കൂടുതൽ ശക്തിയോടെ കുതിച്ചെത്തുകയും ചെയ്തതാണ് അപകടം ഭീകരമായി മാറാൻ കാരണമെന്നും ജോൺ മത്തായി വിശദീകരിക്കുന്നു. ഏതാണ്ട

വനപ്രദേശത്താണ് ഉരുൾപൊട്ടലുണ്ടയാത് എന്നത് കൊണ്ടാണ് അത്രയും മരങ്ങളും പാറകളും താഴേക്ക് കുതിച്ചെത്തിയത്. ഇതെല്ലാം കൂടി കെട്ടിക്കിടന്നതും പിന്നീട് അതേ സ്ഥലത്തേക്ക് വീണ്ടും ഉരുൾപൊട്ടലുണ്ടായതും അപകടവ്യാപ്തി കൂട്ടി. സാധാരണയിലും പല മടങ്ങ് ദൂരം അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത് ഈ ഡാം എഫക്ട് കാരണമാണ്. ഏതാണ്ട് എട്ട് കിലോമീറ്റർ നീളത്തിലാണ് ഇവിടെ മലവെള്ളപ്പാച്ചിലുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

TAGGED:PunchirimattamvellarimalawayanadWayanad Disaster
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഭരണഘടന ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ ഒഴിവാക്കി; കേന്ദ്രത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമെന്ന് കോണ്‍ഗ്രസ്

September 20, 2023
BusinessNews

​ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായേക്കും

September 15, 2022
News

യന്ത്ര തകരാറില്‍ പരിഹാരമായില്ല; ദുബായിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകുന്നു

August 27, 2023
News

കോഴി പക്ഷിയാണോ മൃഗമാണോ?! ചോദ്യം ഉന്നയിച്ച് ഗുജറാത്ത്‌ ഹൈക്കോടതി 

April 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?