EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബി.ജെ.പിയുമായി കൈകോര്‍ത്ത് നിതീഷ് കുമാര്‍, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബി.ജെ.പിയുമായി കൈകോര്‍ത്ത് നിതീഷ് കുമാര്‍, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും
News

ബി.ജെ.പിയുമായി കൈകോര്‍ത്ത് നിതീഷ് കുമാര്‍, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

Web News
Last updated: January 26, 2024 3:12 PM
Web News
Published: January 26, 2024
Share

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക്. ബിജെപിയുമായി കൈകോര്‍ക്കുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിതീഷിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതു പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ സര്‍ക്കാര്‍ നിതീഷ് കുമാര്‍ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.

നിതീഷ് കുമാറിന് ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാണ്ടെങ്കില്‍ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ അറിയിച്ചിരുന്നു. ബിഹാര്‍ പ്രസിഡന്റ് സാമ്രാട്ട് ചൗധരിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി അമിത്ഷാ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ക്കുമെന്ന വാര്‍ത്തകള്‍ വന്നത്.

ജെഡിയു സംഘടിപ്പിച്ച കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണത്തില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത് നിതീഷ് സംസാരിച്ചതും ചര്‍ച്ചായിയരുന്നു. തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കര്‍പ്പൂരി ഠാക്കൂറിന് പരമോന്നത സിവിലിയന്‍ പരുസ്‌കാരമായ ഭാരത് രത്‌ന നല്‍കാന്‍ തീരുമാനിച്ചതിന് നിതീഷ് കുമാര്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്തിരുന്നു.

ആര്‍.ജെ.ഡിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിന് വിട്ടു കൊടുക്കണമെന്നായിരുന്നു. ഇതിന് തയ്യാറാകാതിരുന്നതാണ് സഖ്യം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. 2022ലാണ് നിതീഷ് ഏറ്റവും ഒടുവില്‍ ബിജെപി സഖ്യം വിട്ടത്.

2022 ഓഗസ്റ്റ് ഒന്‍പതിനാണ് സഖ്യകക്ഷിയായ ബിജെപി ജെഡിയുവിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പദം രാജിവെച്ച് എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍ വീട്ടും ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.

TAGGED:BJPNDANitish KumarRJD
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

ബാലൺ ഡി ഓർ പുരസ്‌കാരം കരിം ബെൻസെമയ്ക്ക്

October 18, 2022
EntertainmentNews

ആരാധ്യ ബച്ചനെതിരായ വ്യാജ വീഡിയോകൾ വിലക്കി ഡൽഹി ഹൈക്കോടതി; വീഡിയോ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യം

April 20, 2023
News

വിവാഹം നടക്കാൻ ക്ഷേത്രത്തിലേക്ക് പദയാത്ര പ്രഖ്യാപിച്ച് 200 യുവാക്കള്‍

February 12, 2023
News

യുഎഇ : താപനില ഉയരും

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?