യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടി. വധശിക്ഷ നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതായി വിവരം. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങിയ വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരൻ്റെ കുടുംബത്തിൻ്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് പിന്നിൽ.
ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്താത്തതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്.
യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമൻ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷയിൽ ഇളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ മുൻപ് അറിയിച്ചിരുന്നു.