EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉരുളിൽ ഒലിച്ച് പോയി മുണ്ടക്കൈ, 200-ലേറെ പേ‍ർ കാണാമറയത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉരുളിൽ ഒലിച്ച് പോയി മുണ്ടക്കൈ, 200-ലേറെ പേ‍ർ കാണാമറയത്ത്
News

ഉരുളിൽ ഒലിച്ച് പോയി മുണ്ടക്കൈ, 200-ലേറെ പേ‍ർ കാണാമറയത്ത്

Web Desk
Last updated: July 31, 2024 6:58 PM
Web Desk
Published: July 31, 2024
Share

കൽപറ്റ: മുണ്ടകെയിലേക്ക് രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും എത്തിയതോടെ വയനാട് ഉരുൾപൊട്ടലിൻ്റെ കൂടുതൽ ഭീകരമായ ചിത്രമാണ് പുറത്തു വരുന്നത്. മുണ്ടക്കൈ എന്ന പ്രദേശം തന്നെ തിരിച്ചു പിടിക്കാൻ സാധിക്കാത്ത പൂർണമായി ഇല്ലാതായി എന്നാണ് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഏതാണ്ട് നാന്നൂറിലേറെ വീടുകളും കെട്ടിടങ്ങളും ഉണ്ടായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ മുപ്പത് വീടുകൾ മാത്രമാണ് ബാക്കിയെന്നാണ് കണക്ക്. ഇവിടെ താമസിച്ച മനുഷ്യരെല്ലാം മരിക്കുകയോ ഒഴുകി പോകുകയോ ദുരിതാശ്വാസ ക്യാംപിലോ ആണ്. അവശേഷിക്കുന്നത് വളർത്തു മൃഗങ്ങൾ മാത്രം.

ബുധനാഴ്ച വൈകിട്ട് ആറര മണിയ്ക്കുള്ള കണക്കനുസരിച്ച് 222 മരണങ്ങളാണ് വയനാട് ഉരുൾപൊട്ടലിൽ ഇതുവരെ സംഭവിച്ചിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്നും ഇപ്പോഴും രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തേക്ക് എടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയിലേക്ക് തന്നെയാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. മണ്ണിനടിയിലായ വീടുകൾ പരിശോധിക്കുന്നത് ശ്രമകരമായ ദൗത്യമാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് സ‍ർക്കാരിൻ്റെ കണക്ക്.

കണ്ണാടിപ്പുഴയിൽ ഒഴുക് ശക്തമാവുകയും മഴ വീണ്ടും സജീവമാകുകയും ചെയ്തതോടെ വൈകുന്നേരത്തോടെ രക്ഷാപ്രവ‍‌ർത്തനം തടസ്സപ്പെട്ടു. മുണ്ടക്കൈയിലേക്ക് താത്കാലികമായി കെട്ടിയ പാലം വെള്ളത്തിലായി. നാളെ വൈകുന്നേരത്തോടെ മുണ്ടൈക്കയിലേക്ക് സൈന്യത്തിൻ്റെ ബെയ്ലി പാലം നി‍ർമ്മിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലം നി‍ർമ്മാണത്തിനായി ദില്ലിയിൽ നിന്നും വിമാനമ‍ാർ​​ഗ്​ഗവും ബെം​ഗളൂരുവിൽ നിന്നും സൈനികരും സാമാ​ഗ്രഹികളും എത്തിക്കൊണ്ടിരിക്കുകയാണ്. പാലം നി‍ർമ്മാണം പൂ‍ർത്തിയാവുന്നതോടെ രക്ഷാപ്രവ‍ർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു.

4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ ര​ക്ഷാപ്രവർത്തനം നടത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. സംസ്ഥാന സ‍ർക്കാരിന് പ്രതിനിധീകരിച്ച് 6 മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്

TAGGED:Kalpettawayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

NewsSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

August 21, 2022
News

മന്നം ജയന്തി സമ്മേളനം;ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദം;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

January 2, 2025
News

ഔദ്യോഗിക ബഹുമതികള്‍ ഇല്ല, ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം സംസ്‌കാരം; ചീഫ് സെക്രട്ടറിയെ അറിയിച്ചു

July 19, 2023
News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

August 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?