EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താരങ്ങളെത്താത്തതിൽ പരാതിയില്ല; അനാവശ്യ ചർച്ചകളൊഴിവാക്കണമെന്ന് മാമുക്കോയയുടെ മക്കൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > താരങ്ങളെത്താത്തതിൽ പരാതിയില്ല; അനാവശ്യ ചർച്ചകളൊഴിവാക്കണമെന്ന് മാമുക്കോയയുടെ മക്കൾ
EntertainmentNews

താരങ്ങളെത്താത്തതിൽ പരാതിയില്ല; അനാവശ്യ ചർച്ചകളൊഴിവാക്കണമെന്ന് മാമുക്കോയയുടെ മക്കൾ

Web Editoreal
Last updated: April 28, 2023 7:15 AM
Web Editoreal
Published: April 28, 2023
Share

അന്തരിച്ച നടൻ മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങളെത്താത്തതിൽ പരിഭവമില്ലെന്ന് മക്കൾ. മാമുക്കോയയ്ക്ക് അർഹിച്ച അംഗീകാരം മലയാളസിനിമ നൽകിയില്ലെന്ന് സംവിധായകൻ വി എം വിനു അടക്കമുള്ളവർ വിമർശനങ്ങളുന്നയിച്ചിരുന്നു.
“മമ്മൂട്ടിയും മോഹൻലാലും വിദേശത്തായതിനാൽ ഫോണിൽ വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദിലീപ് ഉൾപ്പടെയുള്ള താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിന് ഉപ്പയ്ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്റുമായി വളരെ അടുപ്പമുള്ള ആളായിരുന്നു ഉപ്പ. പക്ഷെ ആ സമയത്ത് ഉപ്പ നാട്ടിലുണ്ടായിരുന്നില്ല. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ അന്ന് ഉപ്പയ്ക്കും വരാൻ കഴിഞ്ഞില്ല..
ഉപ്പയ്ക്ക് ശത്രുക്കളായി ആരുമില്ല. ഒരു കള്ളം പോലും പറയാത്ത ആളാണ്. അത്കൊണ്ട് തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു”- മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും പറഞ്ഞു. അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

മാമുക്കോയയ്ക്ക് അർഹമായ ആദരവ് മലയാള സിനിമ നൽകിയില്ലെന്നായിരുന്നു സംവിധയകാൻ വി എം വിനു കഴിഞ്ഞ ദിവസം പറഞ്ഞത്. എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ പേർ വന്നേനെ എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലിത് ചർച്ചയാവുകയും ചെയ്തിരുന്നു.

“മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവൃത്തിയായിപ്പോയി. എന്നോട് ചോദിച്ചവരോട് ഞാൻ പറഞ്ഞു, മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു,ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവര്ക്കും വരാൻ സൗകര്യമാകുമായിരുന്നു. ഇവിടെ ദൂരമല്ലേ അവർക്ക് വരൻ പറ്റില്ലല്ലോ “- ഇതായിരുന്നു വി എം വിനുവിന്റെ പ്രസ്താവന.

TAGGED:malayalamcinemamamukkoyamamukkoyasonvmvinu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ലക്ഷക്കണക്കിന് പുസ്തകങ്ങൾ, ആയിരക്കണക്കിന് എഴുത്തുകാർ: ഷാർജ പുസ്തകോത്സവത്തിന് പരിസമാപ്തി

November 13, 2023
EntertainmentNews

തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺ​ഗ്രസിലേക്ക്

August 20, 2022
News

വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

December 21, 2022
News

ഗുരുവായൂർ ഏകാദശി: ക്ഷേത്രത്തിലേക്ക് 35,000 ബോട്ടിൽ വെള്ളം നൽകി വെൽത്ത് ഐ ഗ്രൂപ്പ്

November 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?