EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാനിൽ ‘മത’പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരണത്തിന് കീഴടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ഇറാനിൽ ‘മത’പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരണത്തിന് കീഴടങ്ങി
Editoreal PlusNews

ഇറാനിൽ ‘മത’പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരണത്തിന് കീഴടങ്ങി

Web Editoreal
Last updated: September 18, 2022 4:17 AM
Web Editoreal
Published: September 18, 2022
Share

ഇറാനില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിൻ്റെയും ശിരോവസ്ത്രത്തിൻ്റെയും പേരില്‍ തുടര്‍ച്ചയായ ആക്രമണങ്ങൾ നേരിടുകയാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മഹ്‌സ എന്ന 22കാരി. ‘സദാചാര പട്രോളിംഗ്’ എന്നാണ് പൊലീസ് നടത്തുന്ന ഈ ആക്രമണങ്ങളെ വിളിക്കുന്നത്. ശിരോവസ്ത്രം ധരിക്കാത്തതിൻ്റെ പേരിലാണ് മഹ്സയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹ്‌സ അമിനി ചൊവ്വാഴ്ചയോടെ കോമ സ്‌റ്റേജിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇറാനിലെ മുന്‍ ഫുട്‌ബോള്‍ താരമായിരുന്നു പൊലീസ് ക്രൂരതയ്ക്കിരയായി ജീവൻ നഷ്ടപ്പെട്ട മഹ്‌സ അമിനി. ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹ്സ കോമ സ്റ്റേജിലെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതൽ ഇറാനിൽ പലയിടത്തും പ്രതിഷേധക്കാരിറങ്ങിയിരുന്നു.

സഖേസില്‍ നിന്ന് അവധിക്കാലത്ത് ടെഹ്‌റാനില്‍ എത്തിയതാണ് മഹ്‌സയുടെ കുടുംബം. ടെഹ്റനിൽ സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് പൊലീസ് സംഘം മഹ്‌സയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.മഹ്‌സയെ അന്ന് തന്നെ തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ സംഘം, എതിര്‍ത്ത സഹോദരനെ കൈകള്‍ പുറകിലേക്ക് കെട്ടി കണ്ണീര്‍ വാതകം പ്രയോഗിച്ചു.പൊലീസ് കസ്റ്റഡിയിലെടുത്ത് ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷം മഹ്‌സയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹ്സയുടെ തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു. പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് മഹ്‌സയുടെ കുടുംബം ആരോപിച്ചു. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്‌സയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഇറാനില്‍ കനത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.

കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ മഹ്സയ്ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ടെഹ്‌റാന്‍ പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് വാദം കള്ളമാണെന്നും മഹ്‌സയെ കൊണ്ടുപോകുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

TAGGED:iranmahsa aminireligious atrocity
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഹജ്ജിന് ആവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി

February 8, 2023
News

റമദാനിലെ വെള്ളിയാഴ്ചകളിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

March 16, 2023
News

യാത്രക്കാരുടെ ബാഗേജുകള്‍ 24 മണിക്കൂറിനകം നല്‍കും; ദുബായ് വിമാനത്താവളം പ്രവ‍ർത്തനസജ്ജം

April 23, 2024
KS Chithra
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

January 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?