EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി.വി അൻവറും കുടുംബവും കൈവശം വച്ച ഭൂമി അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി.വി അൻവറും കുടുംബവും കൈവശം വച്ച ഭൂമി അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
News

പി.വി അൻവറും കുടുംബവും കൈവശം വച്ച ഭൂമി അടിയന്തരമായി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

Web Desk
Last updated: July 11, 2023 10:22 AM
Web Desk
Published: July 11, 2023
Share

കൊച്ചി: നിലമ്പൂ‍ർ എംഎൽഎ പിവി അൻവ‍ർ എം.എൽഎയും കുടുബവും കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശം വച്ച ഭൂമി തിരിച്ചു പിടിക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ പത്ത് ദിവസത്തെ സാവകാശം സ‍ർക്കാർ തേടിയെങ്കിലും കോടതി സമ്മതിച്ചില്ല. അടുത്ത ചൊവ്വാഴ്ച തന്നെ വിശദമായ സത്യവാങ്മൂലം സമ‍ർപ്പിക്കാൻ കോടതീയലക്ഷ്യ ഹ‍ർജിയിൽ സർക്കാ‍ർ നിർദേശം നൽകി.

പിവി അൻവറും കുടുംബവും കൈവശം വച്ച മിച്ചഭൂമി തിരിച്ചു പിടിക്കാൻ 2017-ലാണ് സംസ്ഥാന ലാൻഡ‍് ബോ‍ർഡിനും താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനും ഹൈക്കോടതി നി‍ർദേശം നൽകിയത്. എന്നാൽ അഞ്ച് വ‍‌ർഷം കഴിഞ്ഞും ഇതിനായുള്ള നടപടി ഉണ്ടായില്ല. തുടർന്ന് മലപ്പുറത്തെ വിവരാവകാശ പ്രവർത്തകനായ കെവി ഷാജി കോടതിയലക്ഷ്യ ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. തുട‍ർന്ന് മിച്ചഭൂമി കണ്ടുകെട്ടാൻ ഹൈക്കോടതി 2022 ജനുവരി 13-ന് അഞ്ച് മാസത്തെ സാവകാശം സർക്കാരിന് നൽകി.

എന്നാൽ തുടർന്നും സർക്കാറിൻറെ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിൾ ഉൾപ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നൽകണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അൻവറിന് മറ്റു ജില്ലകളിൽ കൂടി ഭൂമിയുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോൾ പിവി അൻവ‍ർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കും കുടുംബത്തിനുമായി 226.82 ഏക്കർ ഭൂമി കൈവശമുണ്ടെന്നാണ് വ്യക്തമാക്കിയത്. പിന്നീട് ഈ കണക്കിൽ സാങ്കേതിക പിഴവുണ്ടെന്ന് അൻവർ തിരുത്തിയിരുന്നുവെങ്കിലും 22 ഏക്കറിലേറെ ഭൂമി അൻവറിൻ്റേയും കുടുംബത്തിൻ്റേയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

TAGGED:Kerala HighcourtNilamburPV Anavar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂര്‍ മരിച്ച നിലയില്‍

November 24, 2022
News

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്ക് അടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് വധശിക്ഷ

July 22, 2023
News

വിജയമാണ് ഏറ്റവും മികച്ച പ്രതികാരം, തപസ്സൂം ഷെയ്ഖിനെ അഭിനന്ദിച്ച് ശശി തരൂർ

April 25, 2023
NewsSports

ലോകകപ്പ് ചരിത്രം അറിയാൻ ഖത്തറിൽ ‘ഫുട്‌ബോളിന്റെ ലോകം’

October 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?