EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും പിന്മാറി ഇറ്റലി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും പിന്മാറി ഇറ്റലി
News

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും പിന്മാറി ഇറ്റലി

Web Desk
Last updated: December 6, 2023 9:47 PM
Web Desk
Published: December 6, 2023
Share

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ (ബിആർഐ) നിന്നും ഇറ്റലി പിന്മാറി. കരാറിൽ ഒപ്പുവെച്ച് നാല് വർഷത്തിന് ശേഷമാണ് ഇറ്റലിയിലെ ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔപചാരികമായി പദ്ധതിയിൽ നിന്ന് പിന്മാറിയതെന്ന് വാർത്താ ഏജൻസികൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

2019ലാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി നടപ്പാക്കുന്നതിന് ചൈനുമായി ഇറ്റലി കരാ‍ർ ഒപ്പിട്ടത്. കരാറിൽ ഒപ്പിട്ട ഏക ജി7 രാജ്യമായിരുന്നു ഇറ്റലി. കഴിഞ്ഞ കുറച്ചു കാലമായി കരാറിൽ നിന്നും ഇറ്റലി പിന്മാറുമെന്ന തരത്തിൽ വാ‍ർത്തകൾ പ്രചരിച്ചിരുന്നു. മൂന്ന് ദിവസം മുൻപാണ് ഇക്കാര്യം റോം ഔദ്യോ​ഗികമായി ബെയ്ജിം​ഗിനെ അറിയിച്ചത്.

ചൈനയുമായുള്ള കരാർ 2024 മാർച്ചിൽപുതുക്കപ്പെടേണ്ടതായിരുന്നു. എന്നാൽ കരാർ വ്യവസ്ഥ പ്രകാരം മൂന്ന് മാസം മുൻപ് ഇതിൽ നിന്നും പിന്മാറാൻ ഇറ്റലിക്ക് അവസരമുണ്ട്. അതാണിപ്പോൾ ഇറ്റാലിയൻ സർക്കാർ പ്രയോജനപ്പെടുത്തിയത്. കരാറിനെതിരെ നേരത്തെ ഇറ്റാലിയൻ പ്രതിരോധമന്ത്രി ​ഗുയ്ഡോ ക്രോസറ്റോ രം​ഗത്ത് എത്തിയിരുന്നു. ഇറ്റലിയിലേക്കുള്ള ചൈനയുടെ കയറ്റുമതി സിൽക്ക് റോഡ് പദ്ധതിയിലൂടെ ഇരട്ടിയാവുമെന്നും എന്നാൽ ചൈനയിലേക്കുള്ള ഇറ്റലിയുടെ കയറ്റുമതിയിൽ മാറ്റമുണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

ദില്ലിയിൽ നടന്ന ജി20 ഉച്ചക്കോടിക്കിടെ സിൽക്ക് റോഡ് പദ്ധതിയിൽ നിന്നും പിന്മാറുമെന്ന സൂചന ഇറ്റാലിയൻ പ്രധാനമന്ത്രി ജോ‍ർജിയ മെലോണി നൽകിയിരുന്നു. കരാറിൻ്റെ പേരിൽ അമേരിക്ക നേരത്തെ തന്നെ ഇറ്റലിയെ നീരസം അറിയിച്ചിരുന്നു. ചൈനയുമായുള്ള നിലവിലെ സൗഹൃദം നിലനിർത്തിക്കൊണ്ട് തന്നെ സിൽക്ക് റോഡ് പദ്ധതിയിൽനിന്നും പിൻവാങ്ങുമെന്ന സൂചനയാണ് മെലോണി നൽകിയത്.

ബെൽറ്റ് ആൻഡ് റോഡ് പദ്ധതി, ചൈനയെ ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റൂട്ട് പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ചൈനയുടെ സിൽക്ക്റോഡ് പദ്ധതി. ദരിദ്ര രാജ്യങ്ങളെ കടത്തിൽ തള്ളി വിടാനുള്ള ചൈനയുടെ ​ഗൂഢപദ്ധതിയാണ് വിമർശകർ ഇതിനെ കാണുന്നത്. കരാറിൻ്റെ ഭാ​ഗമായി കാരക്കോറം ഹൈവേ വഴി പാക് അധീന കശ്മീരിലുടെ ചൈന റോഡ് നിർമ്മിക്കുകയും തുരങ്കങ്ങൾ പണിയുകയും ചെയ്തിരുന്നു. എന്നാൽ ഇതിലൂടെ സാമ്പത്തിക ലാഭം ഉണ്ടായത് ചൈനയ്ക്ക് മാത്രമാണെന്ന വിമർശനം പാക്കിസ്ഥാനിൽ ശക്തമാണ്.

TAGGED:Belt and roadchinaitalyRome
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
  • യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം
  • സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ
  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന

You Might Also Like

News

സൗദിയുടെ കുതിപ്പിന് ചിറകാവാൻ റിയാദ് എയ‍ർ: കന്നി പറക്കൽ ഇന്ന്

June 12, 2023
News

ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

October 7, 2022
News

അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ​ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ

October 15, 2023
News

സെക്രട്ടറിയേറ്റ് അനക്സിൽ ശുചിമുറി ഉപയോ​ഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്

November 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?