കോവിസ് – 19 പ്രതിരോധ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ നിർത്തലാക്കി. നവംബർ 22 മുതൽ യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
ഗൾഫ് പ്രവാസികൾ ഉൾപ്പടെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവി ഡുമായി ബന്ധപ്പെട്ട് എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. കേന്ദ്രത്തിന്റെ
ഏകീകൃത പോർട്ടലിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകേണ്ടിയിരുന്നത്. യാത്രക്കാർ സ്വീകരിച്ച കോവിഡ് പ്രതിരോധ മരുന്നിന്റെ പേര് , കുത്തിവയ്പ്പെടുത്ത തീയതി, ഡോസുകള്‍, എന്നീ വിവരങ്ങളാണ്
രേഖപ്പെടുത്തേണ്ടിയിരുന്നത്.
കോവിഡ് രോഗികളുടെ യാത്രയും സമ്പർക്കവും ചികിത്സയും കണ്ടെത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ രാജ്യത്തും അന്താരാഷ്ട്ര തലത്തിലും കോവിഡ് വ്യാപനം കുറയുകയും പ്രതിരോധ കുത്തിവെയ്പ്പ് ഉയരുകയും ചെയ്തതോടെയാണ് സ്വയം സാക്ഷ്യപ്പെടുത്തൽ ഒഴിവാക്കുന്നതെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.