മുംബൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള കുടിയേറ്റക്കാർക്ക് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെയുടെ ഭീഷണി. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന വിഭാഗത്തോടൊപ്പം നടത്തിയ സംയുക്ത റാലിയിൽ സംസാരിക്കുമ്പോൾ മാറാത്ത രാഷ്ട്രീയത്തെ കത്തിച്ച മണ്ണിൻ്റെ മക്കൾ വാദം രാജ് താക്കറെ വീണ്ടും ചർച്ചയാക്കിയത്. വരാനിരിക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ മറാത്തി സ്വത്വം നിലനിർത്താനുള്ള അവസാന പോരാട്ടമായിട്ടാണ് താക്കറെ സഹോദരങ്ങൾ റാലിയിൽ വിശേഷിപ്പിച്ചത്.
“ഹിന്ദി ഞങ്ങളുടെ ഭാഷയല്ലെന്ന് യുപിയിലെയും ബീഹാറിലെയും ആളുകൾ മനസ്സിലാക്കണം. എനിക്ക് ആ ഭാഷയെ വെറുപ്പില്ല. പക്ഷേ നിങ്ങൾ അത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും,” രാജ് പറഞ്ഞു, ജനുവരി 15 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയിൽ മാറാത്ത വാദം കത്തിച്ചുകൊണ്ട് രാജ് പറഞ്ഞു.
“അവർ എല്ലാ ഭാഗത്തുനിന്നും മഹാരാഷ്ട്രയിലേക്ക് വന്ന് നിങ്ങളുടെ വിഹിതം തട്ടിയെടുക്കുന്നു. ഭൂമിയും ഭാഷയും ഇല്ലാതായാൽ, നിങ്ങൾ അവസാനിക്കും. ഇത് മറാത്തി മനുഷ്യന്റെ അവസാന തിരഞ്ഞെടുപ്പാണ്. ഇന്ന് ഈ അവസരം നഷ്ടപ്പെടുത്തിയാൽ നിങ്ങൾ അവസാനിക്കും. മറാത്തിക്കും മഹാരാഷ്ട്രയ്ക്കും വേണ്ടി ഒന്നിക്കുക,” രാജ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയുടെ ഭാഗമായി മുംബൈയെ സുരക്ഷിതമാക്കാൻ നടത്തിയ മാറാത്ത പ്രസ്ഥാനത്തിലെ നേതാക്കൾ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും രാജ് വാചാലനായി. “ഇത്രയധികം ആളുകളുടെ ത്യാഗങ്ങളിലൂടെയാണ് മുംബൈ നേടിയത്. നമ്മൾ അവരോട് എന്ത് പറയും?”
പോളിംഗ് ദിനത്തിനായി പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം കർശന നിർദ്ദേശങ്ങളും നൽകി. “രാവിലെ 6 മണിക്ക് നിയമിതനായ ബിഎൽഎ തയ്യാറായിരിക്കണം. ജാഗ്രത പാലിക്കുക, ജാഗ്രത പാലിക്കുക, അശ്രദ്ധ കാണിക്കരുത്. ആരെങ്കിലും വീണ്ടും വോട്ട് ചെയ്യാൻ വന്നാൽ, അവരെ പുറത്താക്കുക,” അദ്ദേഹം പറഞ്ഞു, ഇവിഎമ്മുകളും ആരോപിക്കപ്പെടുന്ന ഇരട്ട വോട്ടർമാരും സൂക്ഷ്മമായി നിരീക്ഷിക്കാൻ കേഡർമാരോട് ആവശ്യപ്പെട്ടു.




