EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിടിച്ച പിടിയാലെ ഇ.ഡി; എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നു?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > പിടിച്ച പിടിയാലെ ഇ.ഡി; എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നു?
Editoreal PlusNewsReal Talk

പിടിച്ച പിടിയാലെ ഇ.ഡി; എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നു?

News Desk
Last updated: August 16, 2022 9:34 AM
News Desk
Published: August 16, 2022
Share

കിഫ്ബിക്കെതിരെ തുടരെ തുടരെ സമൻസുകൾ അയച്ച് പ്രതിരോധത്തിലാക്കുന്ന ഇ.ഡി നടപടിയിൽ രാഷ്ട്രീയ അജണ്ട ഒഴിഞ്ഞിരിപ്പുണ്ടെന്ന സർക്കാർ വാദത്തിന് പിന്നാലെ പ്രസക്തമായ ചോദ്യം ഉന്നയിച്ച് ഹൈക്കോടതിയും. എന്തുകൊണ്ടാണ് കിഫ്ബിക്കു തുടർച്ചയായി സമൻസ് അയയ്ക്കുന്നതെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി ചോദിച്ചു. തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് കിഫ്ബി പറഞ്ഞപ്പോഴായിരുന്നു കോടതി വാക്കാൽ ഇതു ചോദിച്ചത്.

മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ടുള്ള ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 2 ലേക്ക് മാറ്റി. അന്വേഷണത്തിന് സ്റ്റേ ലഭിക്കാത്തത് കിഫ്ബിക്ക് തിരിച്ചടിയായെങ്കലും എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നുവെന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. എന്നാൽ ഫെമ ലംഘനം പരിശോധിക്കേണ്ടതു ഇ.ഡിയല്ലെന്നും, റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു.

മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്നു കാണിച്ചാണ് കിഫ്ബിക്ക് ഇഡി സമൻസ് അയച്ചത്. ഈ നടപടിക്കെതിരെയാണ് കിഫ്ബിയും സിഇഒ കെ.എം.എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

കേരളത്തിന്റെ വികസനം സാധ്യമാകുന്നത് കിഫ്ബിയിലൂടെയാണെന്നിരിക്കെ സർക്കാരിനേയും വികസനത്തേയും തകർക്കാർ ഇ.ഡി ശ്രമിക്കുകയാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെ റെയിൽ അടക്കമുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികൾ അട്ടിമറിക്കുകയാണ് ഇ.ഡിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ ഇ.ഡി അയച്ച സമൻസിനെതിരെ രൂക്ഷമായി ഐസകും പ്രതികരിച്ചിരുന്നു. എന്താണ് ചെയ്ത കുറ്റം എന്നത് വിശദമാക്കാൻ ഇ.ഡിക്ക് കഴിയുന്നില്ലെന്നായിരുന്നു ഐസക് പ്രതികരിച്ചത്.

“ഒരു അന്വേഷണ ഏജൻസി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാൽ അത് കൊടുക്കാൻ ബാധ്യതയില്ലേ എന്നാണു ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് എന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം.” ഐസക് പറഞ്ഞു. കിഫ്ബി നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

TAGGED:enforcement directoratekerala high courtKIIFB
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം

September 26, 2022
News

ടിപി വധക്കേസ്;സംസ്ഥാന സർക്കാർ, കെകെ രമ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

July 8, 2024
News

മൈലപ്രയില്‍ വയോധികനെ കൊന്നത് കഴുത്തു ഞെരിച്ച്, 9 പവന്റെ മാലയും പണവും നഷ്ടമായി

December 31, 2023
EntertainmentNews

അയോധ്യയില്‍ ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചന്‍, 14.5 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

January 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?