ദുബായിലെ പ്രവാസ ജീവിതം ഓർത്തെടുത്ത് റാപ്പ് സിംഗർ ഡബ്സി. പുതുവത്സര ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ഡബ്സി മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തൻ്റെ പ്രവാസ ജീവിതത്തെ കുറിച്ച് ഓർത്ത് എടുത്തത്. കരാമയിലും പരിസരത്തുമായിട്ടാണ് പ്രവാസിയായ കാലത്ത് ജീവിച്ചിരുന്നതെന്ന് ഡബ്സ്സി പറഞ്ഞു. സ്വന്തം രാജ്യം വിട്ട് ദുബായിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ നടത്തിയ പ്രവാസജീവിതകാലം വേറിട്ടൊരു ഓർമയാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്സ്സിയുടെ വാക്കുകൾ –
പ്രവാസം എനിക്ക് അറിയോ എന്ന് ചോദിച്ചാൽ അറിയോ എന്നല്ല ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. കരാമയുടെ പല ഭാഗത്തായി ഞാൻ താമസിച്ചിട്ടുണ്ട്. തിരിയണ കോഴിയൊക്കെ വൈകുന്നേരം പോയി കഴിക്കുന്നതും അങ്ങനെ സാധാരണ പ്രവാസികളുടെ അതേജീവിതം ഞാൻ ഇവിടെ അനുഭവിച്ചിട്ടുണ്ട്. ആറ് വർഷം ഒരു പ്രവാസിയായി ഞാൻ ഇവിടെ ഉണ്ടായിരുന്നു.
സൗത്ത് കാര്‍ണിവല്‍ പുതുവത്സര പരിപാടി നാളെ
ദുബായ്: ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉള്‍പ്പെടെ പ്രശസ്ത സംഗീത കലാകാരന്‍മാര്‍ അണിനിരക്കുന്ന പുതുവത്സരാഘോഷ പരിപാടി ബുധനാഴ്ച ദുബായില്‍ അരങ്ങേറും.
വൈകീട്ട് നാല് മണി മുതല്‍ സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ സൗത്ത് കാര്‍ണിവല്‍ ദുബായ് 2025 എന്ന പേരിലാണ് ആഘോഷം. യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായിരിക്കും സൗത്ത് കാര്‍ണിവല്‍ എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചിന്‍ കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. പുതുവര്‍ഷാഘോഷത്തില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഒത്തുചേരാന്‍ കാര്‍ണിവലിലൂടെ അവസരമൊരുങ്ങും. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. അതിഥികൾക്ക് വാലിഡായ ഐ.ഡി കാർഡ് കൈയിൽ കരുതണം.




