EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹൈബിയെ തള്ളി കോണ്‍ഗ്രസ്; പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റ്; തലസ്ഥാനം മാറ്റേണ്ടെന്ന് നേതാക്കള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹൈബിയെ തള്ളി കോണ്‍ഗ്രസ്; പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റ്; തലസ്ഥാനം മാറ്റേണ്ടെന്ന് നേതാക്കള്‍
News

ഹൈബിയെ തള്ളി കോണ്‍ഗ്രസ്; പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റ്; തലസ്ഥാനം മാറ്റേണ്ടെന്ന് നേതാക്കള്‍

Web News
Last updated: July 2, 2023 7:06 AM
Web News
Published: July 2, 2023
Share

തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളമാക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. എം.പി ശശി തരൂര്‍, കെ മുരളീധരന്‍ എം.പി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ പ്രധാനപ്പെട്ട നേതാക്കള്‍ ഇതിനെ എതിര്‍ത്തു.

ഹൈബി ഈഡന്‍ ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും അദ്ദേഹം ഇക്കാര്യത്തില്‍ രാഷ്ട്രീയ ബുദ്ധി കാണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസില്‍ ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. ഹൈബിയുടെ ലോജിക്ക് ഇതാണെങ്കില്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം ഡല്‍ഹിക്ക്പകരം നാഗ്പൂര്‍ അല്ലേ അവേണ്ടത്. ചരിത്രം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചാണ് ഒരു സ്ഥലത്തെ തലസ്ഥാനമാക്കി പരിഗണിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയോട് ആലോചിക്കാതെ സ്വകാര്യ ബില്‍ അവതരിപ്പിച്ചതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. ഹൈബിയുടേത് സ്വകാര്യ ബില്‍ ആണെന്നും അത് കോണ്‍ഗ്രസ് നിലപാട് അല്ലെന്നും ബില്‍ പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശന്‍ അറിയിച്ചു.

പാര്‍ട്ടിയോട് ചോദിക്കാതെ ഹൈബി ഈഡന്‍ ബില്‍ അവതരിപ്പിച്ചത് തെറ്റായിപോയെന്ന് കെ മുരളീധരനും പറഞ്ഞു. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ എന്താവും സ്ഥിതിയെന്നും മുരളീധരന്‍ ചോദിച്ചു.

ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ ആണ് ഹൈബി ഈഡന്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്. മാര്‍ച്ച് 23നാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇതില്‍ കേരളത്തിന്റെ അഭിപ്രായം തേടി മാര്‍ച്ച് 31ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഈ ഫയലില്‍ ഹൈബി ഈഡന്റെ ആവശ്യം തള്ളുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തുകയായിരുന്നു.

TAGGED:CongressHibi Edenk muraleedharan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

August 11, 2024
News

സില്‍വര്‍ ലൈന്‍ അടിയന്തരമായി പരിഗണിക്കണം: കെ-റെയിലുമായി ചര്‍ച്ച നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ്

November 7, 2023
News

അപവാദ പ്രചരണം നടത്തുന്നു, ഇന്ത്യയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ചൈന

October 26, 2023
News

ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെ ; നാല് പേർ അറസ്റ്റിൽ

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?