EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി
News

അഭിമുഖത്തിന് കൂടെ വന്നയാൾ ഹിന്ദു പത്രത്തിന്റെ പ്രതിനിധിയാണെന്ന് ഓർത്തു ,PR ആണെന്ന് അറിഞ്ഞത് പിന്നീട്:മുഖ്യമന്ത്രി

Web News
Last updated: October 3, 2024 2:22 PM
Web News
Published: October 3, 2024
Share

തിരുവനന്തപുരം: ദ ഹിന്ദു പത്രം അഭിമുഖം എടുക്കാൻ വന്നപ്പോൾ കൂടെയുളള ആൾ അവരുടെ പ്രതിനിധിയാണെന്ന് ഓർത്തുവെന്നും പിന്നീടാണ് പി ആർ ആണെന്ന് അറിഞ്ഞതെന്നും മുഖ്യമന്ത്രി. അഭിമുഖത്തിന് വേണ്ടി ആദ്യം ആവശ്യപ്പെടുന്നത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ്.ഹിന്ദുവിന് അഭിമുഖം നൽകുന്നത് കൊണ്ട് വേറെ പ്രശ്നമൊന്നുമില്ല, തനിക്കും താത്പര്യമുളള കാര്യമാണ്. പി വി അൻവറുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോൾ ആ വിഷയം പറഞ്ഞ് കഴിഞ്ഞതാണെന്നും വിഷയത്തിലേക്ക് പോകുന്നില്ലായെന്നും പറഞ്ഞു.

വിഷമകരമായ ചോദ്യങ്ങളാണ് ചോദിച്ചത്, എല്ലാത്തിനും ഞാൻ നല്ലനിലയ്ക്കാണ് മറുപടി പറഞ്ഞതെന്നും പറഞ്ഞാണ് അവർ പിരിഞ്ഞത്. പക്ഷേ പിന്നീട് ഞാൻ പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ വന്നു.നിങ്ങൾക്ക് അറിയാലോ എന്റെ നിലപാട് എന്താണെന്ന്. ഏതെങ്കിലും ഒരു ജില്ലയേയോ ഏതെങ്കിലും ഒരു വിഭാഗത്തേയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തന രംഗത്ത് നിങ്ങൾക്ക് ആർക്കെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ടോ, അങ്ങനെ ഒരു നില എന്റെ ഭാഗത്ത് നിന്നു ഉണ്ടാവില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ24ന് അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിൽ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അർജുന്റെ കുടുംബത്തിനും ശ്രുതിക്കും സർക്കാർ സഹായം പ്രഖ്യാപിച്ചു.അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപയും,ശ്രുതിക്ക് ജോലിയും നൽകും

TAGGED:ADGP ajith kumarcm pinarayi vijayanINTERVIEWthe hindu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്കേർപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

September 22, 2022
News

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

February 10, 2026
EntertainmentNews

‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസ്, ഡിസംബര്‍ 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

December 6, 2023
DiasporaNews

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായിൽ തുടക്കം

February 12, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?