EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാൾസ് ശോഭാരാജ്…ദി ബിക്കിനി കില്ലർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ചാൾസ് ശോഭാരാജ്…ദി ബിക്കിനി കില്ലർ
Editoreal PlusNews

ചാൾസ് ശോഭാരാജ്…ദി ബിക്കിനി കില്ലർ

Web desk
Last updated: December 23, 2022 10:10 AM
Web desk
Published: December 23, 2022
Share

സന്മനസുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയുടെ സ്വന്തം ചാൾസ് ശോഭാരാജ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.ദാമോദർജിയുടെ ഡയലോഗ് ഇടക്കൊക്കെ എടുത്ത് വീശുമെങ്കിലും ആരാണ് ഈ ചാൾസ് ശോഭാ രാജ് എന്നറിയാത്ത കുറച്ച് പേരെങ്കിലും ഉണ്ടാകില്ലേ… ഒരു കാലത്ത് ലോകത്തെ മുഴുവൻ വിറപ്പിച്ച സൈക്കോ കില്ലറാണ് ചാൾസ് ശോഭാ രാജ് അഥവാ ഗുരുമുഖ് ശോഭാ രാജ്.

പകുതി ഇന്ത്യക്കാരനായ ചാൾസിന്‍റെ ജനനം 1944 ൽ അങ്ങ് വിയറ്റ്നാമിലാണ്. അച്ഛൻ ഇന്ത്യൻ വംശജനും അമ്മ വിയറ്റ്നാം സ്വദേശിനിയുമായിരുന്നു. പക്ഷേ ഇവർ വിവാഹിതരായിരുന്നില്ല. ചാൾസിന്‍റെ ചെറുപ്പത്തിൽ തന്നെ അച്ഛനുമമമ്മയും വേർപിരിഞ്ഞ് മറ്റൊരു ജീവിതം തുടങ്ങിയിരുന്നു. ചെറുപ്പത്തിൽ അനുഭവിച്ച കടുത്ത അവഗണനയും ഒറ്റപ്പെടലും ചാൾസിൽ വളർത്തിയത് കൊടും കുറ്റവാസനയായിരുന്നു. ആദ്യം ചെറിയ ചെറിയ മോഷണങ്ങളിലായിരുന്നു തുടക്കം. പിന്നീടത് ബാങ്ക് കൊള്ളയിലേക്കും കൊടും കൊലപാതകങ്ങളിലേക്കും വഴിമാറി.

1975ൽ യുഎസ് സീറ്റിൽ സ്വദേശിനി തെരേസ നോൾട്ടൺ എന്ന യുവതിയുടെ കൊലപാതകത്തോടെയാണ് ചാൾസിന്‍റെ സീരിയൽ കില്ലറിലേക്കുള്ള യാത്രയുടെ തുടക്കം. ബിക്കിനി ധരിച്ച് കുളത്തിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. പിന്നീട് കമിതാക്കളായ വിറ്റാലി ഹക്കിമും സ്റ്റെഫാനിയും. ഇതിൽ വിറ്റാലിയുടെ മൃതദേഹം ക്തതിക്കരിഞ്ഞ നിലയിലും സ്റ്റെഫാനിയുടേത് ആദ്യത്തേതിന് സമാനമായി ബിക്കിനി ധരിച്ച നിലയിലുമായിരുന്നു. ഇതോടെ ചാൾസ്ബിക്കിനി കില്ലറായി മാറി. പിന്നിട് തെളിഞ്ഞതും തെളിയാത്തതുമായി ഒരു ഡസനോളം കൊലപാതകങ്ങൾ. വിദേശ ടൂറിസ്റ്റുകളും ഹിപ്പികളുമായിരുന്നു പ്രധാന ഇരകൾ. ഇന്ത്യയിലും വിദേശത്തുമായി പലതവണ ജയിൽവാസം അനുഭവിച്ചുട്ടുണ്ട്. തുടക്കം ഫ്രാൻസിലായിരുന്നു പിന്നീട് ഇന്ത്യ, അഫ്ഗാൻ ഏറ്റവുമൊടുവിൽ നേപ്പാളിലും.

കേസുകളിൽ നിന്നും ജയിലുകളിൽ നിന്നും അതി സമർഥമായി ഊരിപ്പോകുന്ന ചാൾസിനെ ലോകം സർപ്പന്‍റ് എന്നും വിളിച്ചു. തനിക്കെതിരായ കേസുകളിൽ പ്രത്യക്ഷമായതെളിവുകളില്ലാത്തത് ചാൾസിന് വല്ലാത്ത ആത്മവിശ്വാസം നൽകി. 2003ൽ നേപ്പാളിലെത്തി സ്വതന്ത്രമായി വിഹരിച്ചിരുന്ന ചാൾസ് പക്ഷേ 2005ൽ വീണ്ടും അകത്തായി. 1975ലെ കൊലപാതകങ്ങൾക്ക് നേപ്പാളിൽ ചാൾസിന് ശിക്ഷ വിധിച്ചു. ശിഷ്ടകാലം തടവറയിലവസാനിക്കേണ്ട കൊടുംകുറ്റവാളിയാണ് ഒടുവിൽ 78 ആം വയസിൽ 19 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം പുറത്തിറങ്ങുന്നത്.

TAGGED:Bikini KillerCharles Sobharaj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

കുറ്റവിമുക്തരാക്കി കോടതി: നൈജീരിയയിൽ തടവിലായ മലയാളി നാവികരുടെ മോചനത്തിന് വഴി തുറക്കുന്നു

April 29, 2023
News

തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ‘റു​അ്​​യ​ അ​ൽ​മ​ദീ​ന’ ഒരുങ്ങുന്നു

August 26, 2022
News

മലപ്പുറത്ത് ബൈക്കിന് കുറുകെ ചാടി പുലി, നിയന്ത്രണം വിട്ട് മറിഞ്ഞ യാത്രക്കാരന് പരിക്ക്

January 13, 2024
News

ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്‌കിൻസ് സത്യപ്രതിജ്ഞ ചെയ്തു

January 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?