EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുക്രൈനിന്റെ നാല് പ്രവിശ്യകൾ ഇന്ന് റഷ്യയുമായി കൂട്ടിചേർക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുക്രൈനിന്റെ നാല് പ്രവിശ്യകൾ ഇന്ന് റഷ്യയുമായി കൂട്ടിചേർക്കും
News

യുക്രൈനിന്റെ നാല് പ്രവിശ്യകൾ ഇന്ന് റഷ്യയുമായി കൂട്ടിചേർക്കും

News Desk
Last updated: September 30, 2022 11:45 AM
News Desk
Published: September 30, 2022
Share

യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യയുമായി കൂട്ടിച്ചേർക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സ്ഥിരീകരിച്ചു. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച ഹിതപരിശോധന ആരംഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പൂർത്തിയായത്. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ റഷ്യയുടെ ഭാഗമാകാൻ സമ്മതമറിയിച്ചെന്നാണു പുടിൻ അവകാശപ്പെട്ടത്. യുക്രെയ്നിന്റെ 15 ശതമാനത്തോളം ഉൾപ്പെടുന്നതാണ് ഈ മേഖലകൾ.

മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ സാന്നിധ്യത്തിൽ നാല് പ്രവിശ്യകളെയും റഷ്യയുടെ ഭാഗമാക്കും. ഇന്ന് നടക്കുന്ന ചടങ്ങിൽ നാല് പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഒപ്പുവയ്ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കരടുനിയമം തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.

അതേസമയം ഹിതപരിശോധന തട്ടിപ്പാണെന്നു യുക്രെയ്നിനു പുറമേ യുഎസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചു. കൂട്ടിച്ചേർക്കുന്ന പ്രവിശ്യകളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ കയ്യടക്കിയ വടക്കുകിഴക്കൻ പ്രദേശങ്ങൾ യുക്രെയ്ൻ സേന തിരിച്ചുപിടിക്കാൻ തുടങ്ങിയതോടെയാണ് റഷ്യ കൂട്ടിച്ചേർക്കൽ നടപടിയുമായി മുന്നോട്ട് വന്നത്. 2014 ൽ ക്രൈമിയ കൂട്ടിച്ചേർക്കാനും റഷ്യ ഇതേ രീതിയാണു സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള ലിമാനിനു ചുറ്റുമുള്ള കൂടുതൽ ഗ്രാമങ്ങൾ യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 12 വയസ്സുള്ള ബാലിക ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടെന്നും യുക്രെയ്ൻ വക്താവ് അറിയിച്ചു. ഇതിനിടെ റഷ്യയിൽനിന്ന് ജർമനിയിലേക്കു ഇന്ധനം കൊണ്ടുപോകുന്ന ബാൾട്ടിക് കടലിലൂടെ‌യുള്ള നോഡ് സ്ട്രീം പൈപ്പ് ലൈനിൽ നാലാം തവണയും ചോർച്ചയുണ്ടായി. ഈ സംഭവത്തിനു പിന്നിൽ റഷ്യയാണെന്നാണ് യുക്രൈന്റെ നിലപാട്.

TAGGED:RussiaUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോടതിയിൽ പറയാത്ത കാര്യങ്ങൾ ചാനലിൽ പറഞ്ഞു: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
  • മൂടിക്കെട്ടി യുഎഇ ആകാശം, റാസൽഖൈമയിൽ മഴയിൽ നാശനഷ്ടങ്ങൾ
  • കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി ജിദ്ദ – കരിപ്പൂർ വിമാനം, ടയറുകൾ പൊട്ടിത്തെറിച്ചു
  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്

You Might Also Like

News

എനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം 135 എം.എല്‍.എമാര്‍; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഡികെ ശിവകുമാര്‍

May 15, 2023
News

നബി ദിനം; യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

September 18, 2023
News

ഉണ്ണിമുകുന്ദനെതിരായ പീഡന പരാതി; കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

May 23, 2023
News

ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?